ബാല്യം ഒരാവേശം തന്നെ..!!

അന്ന് LKG യിൽ പഠിക്കുന്ന കാലം. എനിക്ക് വയസ്സ്  ഏതാണ്ട് അഞ്ചായിരിക്കും. ബഷീരാക്കയുടെ ജീപ്പിലാണ് nursery യിലേക്ക് പോകാറ്. ഈക്കാപ്പാപ്പ ജിദ്ദയിലേക്ക് പോകുന്ന ദിവസം, ഞാനും airport ലേക്ക് പോകാൻ തീരുമാനിച്ചു. സമയം അതികമൊന്നും ആയില്ല. ഉമ്മയും ഉപ്പയും ചേർന്ന് എന്നെ വേഗത്തിൽ uniform ധരിപ്പിച്ചു. nursery യിലേക്ക് വിടാനുള്ള തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഞാൻ വാശി പിടിച്ച്  ഓടാൻ തുടങ്ങി. ആ പഴയ കോണിപ്പടിയിൽ മുറുകെ  പിടിച്ച്  കുറെ സമയം കരഞ്ഞു. എന്നാലും ഞാൻ കുഞ്ഞാണല്ലോ, ഉപ്പ എന്നെ തൂക്കിയെടുത്ത് പണിക്കരക്കണ്ടിയുടെ അടുത്തേക്ക്‌ ഓടി. അവിടെയാണ് ജീപ്പ് വരിക; അങ്ങനെ ജീപ്പ് വന്നു. ഫാത്തിമ ടീച്ചർ ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്നു കൈനീട്ടി. ഞാൻ അപ്പോഴും വാശിയിലായിരുന്നു. കുതറി ഓടാൻ ഒരുപാട് ശ്രമിച്ചു. ഉപ്പ ടീച്ചറുടെ കയ്യിൽ എന്നെ ഏൽപ്പിച്ചു. ഞാൻ എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും ടീച്ചർ എന്നെ വിട്ടില്ല. അവസാനം ജീപ്പ് മുന്നോട്ട്  നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ ടീച്ചറുടെ കൈക്ക് നല്ലൊരു കടി കൊടുത്തു. ഞാൻ ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി, ഓടി. 

പിന്നീട് അറിയുന്നത് ടീച്ചർക്ക്‌ മുറിവ് പറ്റിയതാണ്. മുറിവ് തുന്നി injection ഒക്കെ എടുക്കേണ്ടി വന്നു. അന്ന് ഉപ്പയെയും കടിച്ചിരുന്നു. പക്ഷെ ഉപ്പാക്ക് മുറിവ് പറ്റിയിരുന്നില്ല. ഇന്നും ഞാൻ ടീച്ചറെ പലപ്പോഴായി കാണാറുണ്ട്‌. അപ്പോയോക്കെയും ടീച്ചർ ആ ഓർമകൾ അയവിറക്കും. ചിലപ്പോയൊക്കെ അന്ന് കടിച്ച ആ അടയാളം കാണിച്ചു തരും. ആ മുറിവിന്റെ അടയാളങ്ങൾ ഇന്നും മായ്ക്കപ്പെട്ടിട്ടില്ല. ചെറിയ കുട്ടികളെ കാണുമ്പോൾ ഇന്നും ടീച്ചറെ ഓർക്കുന്നു. അവരുടെ നന്മക്കായി പ്രാർഥിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുന്ന് ആന്റിയുടെ nursery യിൽ പഠിക്കുന്ന കുഞ്ഞാറ്റ വന്നു ചോദിച്ചു "ജിത്തു കാക്ക ചീത്ത കുട്ടിയായിരുന്നു ല്ലെ?, ഫാത്തിമ മിസ്സിന്റെ കൈ കടിച്ചു മുരിയാക്കീണ് ല്ലെ?". ഞാൻ ചിരിച്ചതെ ഉള്ളൂ. വീണ്ടും ചോദിച്ചപ്പോൾ ഒരിക്കൽ കൂടി ആ ഓർമ്മകൾ അയവിറക്കേണ്ടി വന്നു. അതിവിടെ കുത്തിക്കുറിച്ചിടാം എന്ന് തോന്നി. തമാശയാണെങ്കിലും കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ തികട്ടി തികട്ടി വരുന്നു.

dining hall ൽ  ഇരുന്നു ഉമ്മയോടൊപ്പം വായിചിരുന്നതും, ഉപ്പയുടെ കൂടെ ഷരീഫ് ഡോക്ടറുടെ അടുത്തു ചെന്നിരുന്നപ്പോൾ zib കുടുങ്ങിയ ഒരു കുട്ടിയുടെ മുഖവും, ഉപ്പ അത് ശേരിയാക്കിക്കൊടുത്തതും, ഡോക്ടറ  അത്ഭുത പ്പെട്ടതും, sip up വാങ്ങാൻ അയൽപക്കങ്ങളിൽ ചെന്ന് ചാമ്പക്ക വിറ്റിരുന്നതും, അതിനു ഉമ്മചിയൊടു ചീത്ത കേട്ടതും,  പല്ല് പറിക്കുന്നിടത്തു നിന്ന് എണീറ്റ്‌ ഓടിയതും, നാടുകാരെ പിന്നാലെ ഓടിച്ചതും, ക്ലാസ്സുകളിൽ തല്ലു കൂടിയതും,  കള്ളനും പോലീസും കളിച്ചതും, ആരെയും കാണാതെ തോട്ടിൽ പോയിരുന്നതും, മീൻ പിടിചിരുന്നതും, ഒരു ചിരട്ട ട്രോഫിക്കുവേണ്ടി മോനുമായി മത്സരിചിരുന്നതും, മയമാക്കയുടെ അടുത്തു നിന്ന് 'പോക്കിരി' എന്ന് കേട്ടിരുന്നതും, മേമക്കോപ്പം  bubble gum  തിന്നതും, പശുക്കുട്ടികളെ ഓടിചിരുന്നതും, ശാനിയുടെയും ബാവയുടെയും ഒക്കെ അടുത്തിരുന്നു കഥകൾ പറയിപ്പിച്ചതും, സുഹാസിലെ അന്നത്തെ പുതിയ റൂമിൽ കിടക്കുമ്പോൾ മോനാക്ക എന്തൊക്കെയോ തമാശകൾ പറഞ്ഞതും, ബേബി  താത്തയുടെ കൂടെ ബാപ്പയുടെ സ്പെഷ്യൽ മാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി തിന്നതും, വാപ്പ (വല്യാപ്പ) ഹജ്ജിനു പോയി വന്നിരുന്ന സമയത്ത് കിട്ടിയിരുന്ന ഒരു പോലീസ് കുപ്പായവും, മേശയിൽ നിന്ന് പാൽ മുട്ടായിയും പലഹാരങ്ങളും എടുത്തു തരുന്നതും, പെരുന്നാൾ പൈസകളും, കുഞ്ഞാക്കയുടെ circus  ലെ കുട്ടി എന്ന കളിയാക്കലും, ചെരുവാടിയിലെ കറിവേപ്പ് മരത്തിലുള്ള കയറ്റവും, 'കണ്ടാൽ  വാലില്ല കേട്ടാൽ വാലുണ്ട് ', 'വായ്‌ക്കൊല്ല' എന്നീ പ്രയോഗങ്ങളും, കാലി  സോഡയും, പന്തുകളികളും, കാളപ്പൂട്ടുകളും, മുറ്റത്തെ കറ്റകളും, അത് കൊയ്യുന്നതും, വൈക്കോൽ കൂട്ടത്തിനിടയിലൂടെ ഓടി ഒളിച്ചു കളിച്ചതും, വായ്ച്ചി  ചീത്ത പറഞ്ഞു വടിയുമായി വരുന്നതും, മൗലവിയും ഖുർആൻ  പഠനവും അതിലെ  സമ്മാനവും, കൗങ്ങു  തള്ളിയിട്ടിരുന്ന JCB യും, സൌദാത്തയുടെ  വീട്ടിലെ കുരങ്ങും, വൈദ്യരുടെ വീട്ടിലെ zoo വും, കുക്കറിന്റെ ശബ്ദം കേട്ടുള്ള ഓട്ടവും, ജാസുവു മൊത്ത്  അറിവില്ലാത്തെ ആ കാലത്ത് വാപ്പയുടെ മഹാഗണി  മരം മുറിച്ചു ക്രിസ്മസ് ട്രീ ഉണ്ടാക്കിയതും, അതിന്റെ വിചാരണയും ഉമ്മമാരുടെ മുഖവും, .... എന്തെല്ലാമായിരുന്നു അന്ന്. എന്തൊക്കെയോ പെട്ടന്നു മനസ്സിൽ  തെളിഞ്ഞു വരുന്നു. ബാല്യം ഒരാവേശം തന്നെ!!!!

മധുരമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ....


"തീര്‍ച്ചയായും നിങ്ങള്‍ അറിയണം, ഈ ഐഹിക ജീവിതം കളിയും, വിനോദവും അലങ്കാരവും പരസ്പരം പെരുമാനടിക്കളും, സമ്പത്തിലും സന്താനങ്ങളിലും പരസ്പരം പൊങ്ങച്ചം കാണിക്കലുമാണ്."  (സൂ: ഹദീദ് 20)



ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ് ദഅവത്ത് ( പ്രബോധനം ). ദഅവത്ത് എന്നത് ഒരുപാടു അറിവുള്ള, പ്രസംഗ ശേഷിയുള്ളവര്‍ക്കുള്ള പരിപാടിയല്ലെന്നര്‍ത്ഥം ! നമ്മളൊരു മോഡല്‍ ആയി മാറണം. നമ്മുടെ സ്വഭാവം, സാമൂഹ്യ ഇടപെടലുകള്‍, അല്ലാഹുവിനോടുള്ള ആരാധനകള്‍,..... എല്ലാത്തിലും വിശുദ്ധി പുലര്‍ത്തുകയും അത് മുഖേന നമ്മുടെ മറ്റു അമുസ്ലിം - മുസ്ലിം സഹോദരന്മാരെ സത്യത്തിന്റെ പ്രകാശത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയും വേണം. നമ്മുടെ മോഡല്‍ പ്രവാചകന്‍ (സ ) യാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളെ നമ്മുടെ ജീവിതത്തില്‍ ക്രമീകരിക്കുമ്പോള്‍ നമ്മള്‍ ജനങ്ങള്‍ക്ക് മോഡലാകുന്നു. നമ്മള്‍ മുഖേന സത്യം സ്വീകരിച്ചവരുടെ പ്രാര്‍ത്ഥനകളാകും ഖബറിലെ നമ്മുടെ കൂടുകാര്‍.

വയളുകളും ഉപദേശങ്ങളും അറിവുകളും ഒന്നും തന്നെ ഇന്ന് നമുക്ക് ആവശ്യമില്ല. നരകത്തില്‍ നിന്ന് എങ്ങനെ മുക്തി നേടണമെന്നും, സ്വര്‍ഗം എങ്ങനെ ജീവിച്ചാലാണോ ലഭിക്കുകയെന്നും നമുക്ക് നന്നായി അറിയാം, ഇനി ഒരു ആത്മവായനക്കാന് പ്രസക്തി. എന്നിലേക്ക്‌, എന്റെ കര്‍മ്മങ്ങളിലേക്ക്, എന്റെ ഖബറിലേക്ക്, എന്റെ പരലോകജീവിതതതിലേക്ക്, എന്റെ സൃഷ്ടാവിലേക്ക്,.. ഇതാകണം എപ്പോയും നമ്മുടെ മനസ്സില്‍ തികട്ടി തികട്ടി വരേണ്ട ചിന്തകള്‍. സുഖ സൗകര്യങ്ങള്‍ക്കിടയില്‍ തനിച്ചാകുമ്പോള്‍ തന്നെ ഭയം തോന്നുന്ന നമുക്ക് ഖബറിന്റെ നിശബ്ദതയെ ഭയമില്ലെ, ഓര്‍ക്കണം! എത്രകാലം നമ്മള്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞു , ഇനി സ്വന്തത്തെ കുറ്റപ്പെടുത്തുക , തുടര്‍ന്നുള്ള ജീവിതത്തില്‍ തിരുത്തേണ്ടത് തിരുത്തുക. മരണത്തെക്കുറിച്ചുള്ള സദാ ചിന്തയാണ് നാളേക്ക് വേണ്ടി വിഭവങ്ങള്‍ സമ്പാദിക്കാന്‍ നമുക്ക് ഊര്‍ജം പകരുന്നത്, അതുകൊണ്ട് മരണത്തെക്കുറിച്ചുള്ള സ്മരണ സദാ നില നിര്‍ത്തുക.

തെറ്റായ ഉപയോഗ രീതികള്‍ കൊണ്ടോ , നിയന്ത്രണങ്ങളില്ലാത്ത സ്വാതത്ര്യം കൊണ്ടോ , അമിതമായ വാത്സല്യം കൊണ്ടോ ദുരുപയോഗം ചെയ്യപ്പെടുന്ന ആധുനിക സാങ്കേതികവിദ്യകളില്‍ ചിലതാണ് ഇന്റര്‍നെറ്റും, ടി.വിയും, മോബിലുമെല്ലാം ... ഇവയെല്ലാം ബന്ധങ്ങള്‍ തമ്മിലുള്ള ആവശ്യമായ മറകളെ ഇല്ലായ്മ ചെയ്യുന്നതിനും അവയ്ക്കിടയില്‍ ബന്ധനങ്ങള്‍ പണിയുന്നതിനുമാണ് നമ്മോടു ആവശ്യപ്പെടുന്നത്. അസാംസ്കാരികതയുടെ നിറക്കുടങ്ങള്‍ നമ്മുടെ മനസ്സുകളിലേക്ക് നിറക്കുകയാണിവ ചെയ്യുനത്. ദുര്‍വ്യയത്തിന്റെ മാതൃകയല്ലെ റിയാലിറ്റി ഷോകളും മറ്റും നമ്മെ പഠിപ്പിക്കുനത്. ചാനലുകളെ ചൊല്ലി ഇന്ന് കുടുംബ തര്‍ക്കങ്ങള്‍ പോലും ഉടലെടുക്കുന്നു. വീടിനു പുറമെയുള്ള ഐക്യം വീടിനകത്തുണ്ടോ ? അതല്ല ഓരോരുത്തരും അവരവരുടെ ലോകങ്ങളിലാണോ?


"ഒരു മനുഷ്യന്‍ അവന്റെ സുഹുര്‍ത്തിന്റെ മതനിഷ്ഠയിലാണ്; അതിനാല്‍ ഓരോരുത്തരും ആരുമായി കൂട്ടുകൂടണ മെന്നാലോചിക്കട്ടെ"

"അല്ലാഹുവിനു വേണ്ടി കൂട്ടുകൂടുകയും അവനു വേണ്ടി പിരിയുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ തണല്‍ ലഭിക്കും."
 
"ആണാകട്ടെ, പെണ്ണാകട്ടെ ആരെങ്കിലും താന്‍ സത്യ വിശ്വാസിയായി കൊണ്ട് സല്‍കര്‍മം പ്രവത്തിച്ചാല്‍ അവനെ തീര്‍ച്ചയായും നാം നല്ല ഒരു ജീവിതം ജീവിപ്പിക്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ (വെച്ച്) നല്ലതനുസരിച്ചു അവരുടെ പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും." (നഹ് ല്  97 )


അലി (റ) യില്‍ നിന്ന്: നബി (സ) പറഞ്ഞു :"നിങ്ങളെപ്പറ്റി ഞാന്‍ ഭയക്കുന്ന രണ്ടു കാര്യങ്ങള്‍, വര്‍ധിച്ച മോഹങ്ങളും ആഗ്രഹങ്ങളുടെ പിറകെപ്പോക്കുമാണ്. മോഹങ്ങള്‍ വര്‍ധിക്കുമ്പോള്‍ പരലോകത്തെ മറക്കും. ആഗ്രഹങ്ങളെ പിന്‍പറ്റുമ്പോള്‍ സത്യത്തില്‍ നിന്ന് അകലും. ഇഹലോകത്തിനും പരലോകത്തിനും അതിന്റെതായ മക്കളുണ്ട്, നിങ്ങള്‍ പരലോകത്തിന്റെ മക്കളാവുക. ഇതു കര്‍മങ്ങളുടെ സമയമാണ്, ഇവിടെ വിചാരനയില്ല; നാളെ കര്‍മങ്ങളില്ല, വിചാരണയെ ഉള്ളു."

"ഈ ദുനിയാവ് അധ്വാനിക്കാനുള്ളതാണ്, സ്വര്‍ഗത്തിലല്ലതെ ഒരു മുഅ'മിന് വിശ്രമമില്ല. വിസ്വാസിയുടെയ കര്‍മങ്ങള്‍ക്ക് മരണമല്ലാതെ അവധി നല്‍കുകയില്ല." - ഹസനുല്‍ ബസ്വരി (റ) 

"സത്യവിസ്വാസികളേ,  നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ സത്യ വിശ്വാസികളായി കൊണ്ടല്ലാതെ മരിക്കരുത്." (3 : 102 )

അല്ലാഹുവിന്റെ സ്നേഹം നിര്‍ബന്ധമായും ലഭിക്കുന്നവര്‍: 
  • അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി പരസ്പരം സ്നേഹിക്കുന്നവര്‍
  • അവനെ അനുസ്മരിച്ചു കൊണ്ട് ഇരിക്കുന്നവര്‍ 
  • അവനു വേണ്ടി പരസ്പരം സന്ദര്‍ശിക്കുന്നവര്‍
  • അവന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവര്‍  
(നബിയെ പറയുക): " തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടു മുട്ടുന്നതാണ്. പിന്നിട്  ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുകയും ചെയ്തു. അപ്പോള്‍ നിങ്ങള്‍ പ്രവത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമാരിയിക്കുന്നതാണ് " (ജുമുഅ 8)

മരണ ശേഷം നമ്മുടെ മയ്യിതു കുളിപ്പിക്കാനും നമുക്ക് വേണ്ടി നമസ്കരിക്കാന്‍ നേത്രുത്വം നല്‍കാനും സദാ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പോന്ന മക്കള്‍ നമുക്കുണ്ടോ? ആതുനിക സാങ്കേതികവിദ്യകള്‍ ശരിയാം വണ്ണം അറിയാത്തവരാണധികവും, നിങ്ങള്‍ പഴഞ്ഞനാണ് , മാറിയിരിയെന്നു വാചാലരാകുന്ന മക്കളെ പേടിക്കുന്ന മാതാപിതാക്കളല്ലെ ഇന്ന് പലരും. പ്രാര്‍ത്ഥിക്കുക, അതാണ് എല്ലാത്തിനും പരിഹാരം.സര്‍വ്വ ശക്തനായ അള്ളാഹു നമ്മെ എല്ലാവരയും അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍