ബാല്യം ഒരാവേശം തന്നെ..!!

അന്ന് LKG യിൽ പഠിക്കുന്ന കാലം. എനിക്ക് വയസ്സ്  ഏതാണ്ട് അഞ്ചായിരിക്കും. ബഷീരാക്കയുടെ ജീപ്പിലാണ് nursery യിലേക്ക് പോകാറ്. ഈക്കാപ്പാപ്പ ജിദ്ദയിലേക്ക് പോകുന്ന ദിവസം, ഞാനും airport ലേക്ക് പോകാൻ തീരുമാനിച്ചു. സമയം അതികമൊന്നും ആയില്ല. ഉമ്മയും ഉപ്പയും ചേർന്ന് എന്നെ വേഗത്തിൽ uniform ധരിപ്പിച്ചു. nursery യിലേക്ക് വിടാനുള്ള തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഞാൻ വാശി പിടിച്ച്  ഓടാൻ തുടങ്ങി. ആ പഴയ കോണിപ്പടിയിൽ മുറുകെ  പിടിച്ച്  കുറെ സമയം കരഞ്ഞു. എന്നാലും ഞാൻ കുഞ്ഞാണല്ലോ, ഉപ്പ എന്നെ തൂക്കിയെടുത്ത് പണിക്കരക്കണ്ടിയുടെ അടുത്തേക്ക്‌ ഓടി. അവിടെയാണ് ജീപ്പ് വരിക; അങ്ങനെ ജീപ്പ് വന്നു. ഫാത്തിമ ടീച്ചർ ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്നു കൈനീട്ടി. ഞാൻ അപ്പോഴും വാശിയിലായിരുന്നു. കുതറി ഓടാൻ ഒരുപാട് ശ്രമിച്ചു. ഉപ്പ ടീച്ചറുടെ കയ്യിൽ എന്നെ ഏൽപ്പിച്ചു. ഞാൻ എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും ടീച്ചർ എന്നെ വിട്ടില്ല. അവസാനം ജീപ്പ് മുന്നോട്ട്  നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ ടീച്ചറുടെ കൈക്ക് നല്ലൊരു കടി കൊടുത്തു. ഞാൻ ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി, ഓടി. 

പിന്നീട് അറിയുന്നത് ടീച്ചർക്ക്‌ മുറിവ് പറ്റിയതാണ്. മുറിവ് തുന്നി injection ഒക്കെ എടുക്കേണ്ടി വന്നു. അന്ന് ഉപ്പയെയും കടിച്ചിരുന്നു. പക്ഷെ ഉപ്പാക്ക് മുറിവ് പറ്റിയിരുന്നില്ല. ഇന്നും ഞാൻ ടീച്ചറെ പലപ്പോഴായി കാണാറുണ്ട്‌. അപ്പോയോക്കെയും ടീച്ചർ ആ ഓർമകൾ അയവിറക്കും. ചിലപ്പോയൊക്കെ അന്ന് കടിച്ച ആ അടയാളം കാണിച്ചു തരും. ആ മുറിവിന്റെ അടയാളങ്ങൾ ഇന്നും മായ്ക്കപ്പെട്ടിട്ടില്ല. ചെറിയ കുട്ടികളെ കാണുമ്പോൾ ഇന്നും ടീച്ചറെ ഓർക്കുന്നു. അവരുടെ നന്മക്കായി പ്രാർഥിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുന്ന് ആന്റിയുടെ nursery യിൽ പഠിക്കുന്ന കുഞ്ഞാറ്റ വന്നു ചോദിച്ചു "ജിത്തു കാക്ക ചീത്ത കുട്ടിയായിരുന്നു ല്ലെ?, ഫാത്തിമ മിസ്സിന്റെ കൈ കടിച്ചു മുരിയാക്കീണ് ല്ലെ?". ഞാൻ ചിരിച്ചതെ ഉള്ളൂ. വീണ്ടും ചോദിച്ചപ്പോൾ ഒരിക്കൽ കൂടി ആ ഓർമ്മകൾ അയവിറക്കേണ്ടി വന്നു. അതിവിടെ കുത്തിക്കുറിച്ചിടാം എന്ന് തോന്നി. തമാശയാണെങ്കിലും കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ തികട്ടി തികട്ടി വരുന്നു.

dining hall ൽ  ഇരുന്നു ഉമ്മയോടൊപ്പം വായിചിരുന്നതും, ഉപ്പയുടെ കൂടെ ഷരീഫ് ഡോക്ടറുടെ അടുത്തു ചെന്നിരുന്നപ്പോൾ zib കുടുങ്ങിയ ഒരു കുട്ടിയുടെ മുഖവും, ഉപ്പ അത് ശേരിയാക്കിക്കൊടുത്തതും, ഡോക്ടറ  അത്ഭുത പ്പെട്ടതും, sip up വാങ്ങാൻ അയൽപക്കങ്ങളിൽ ചെന്ന് ചാമ്പക്ക വിറ്റിരുന്നതും, അതിനു ഉമ്മചിയൊടു ചീത്ത കേട്ടതും,  പല്ല് പറിക്കുന്നിടത്തു നിന്ന് എണീറ്റ്‌ ഓടിയതും, നാടുകാരെ പിന്നാലെ ഓടിച്ചതും, ക്ലാസ്സുകളിൽ തല്ലു കൂടിയതും,  കള്ളനും പോലീസും കളിച്ചതും, ആരെയും കാണാതെ തോട്ടിൽ പോയിരുന്നതും, മീൻ പിടിചിരുന്നതും, ഒരു ചിരട്ട ട്രോഫിക്കുവേണ്ടി മോനുമായി മത്സരിചിരുന്നതും, മയമാക്കയുടെ അടുത്തു നിന്ന് 'പോക്കിരി' എന്ന് കേട്ടിരുന്നതും, മേമക്കോപ്പം  bubble gum  തിന്നതും, പശുക്കുട്ടികളെ ഓടിചിരുന്നതും, ശാനിയുടെയും ബാവയുടെയും ഒക്കെ അടുത്തിരുന്നു കഥകൾ പറയിപ്പിച്ചതും, സുഹാസിലെ അന്നത്തെ പുതിയ റൂമിൽ കിടക്കുമ്പോൾ മോനാക്ക എന്തൊക്കെയോ തമാശകൾ പറഞ്ഞതും, ബേബി  താത്തയുടെ കൂടെ ബാപ്പയുടെ സ്പെഷ്യൽ മാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി തിന്നതും, വാപ്പ (വല്യാപ്പ) ഹജ്ജിനു പോയി വന്നിരുന്ന സമയത്ത് കിട്ടിയിരുന്ന ഒരു പോലീസ് കുപ്പായവും, മേശയിൽ നിന്ന് പാൽ മുട്ടായിയും പലഹാരങ്ങളും എടുത്തു തരുന്നതും, പെരുന്നാൾ പൈസകളും, കുഞ്ഞാക്കയുടെ circus  ലെ കുട്ടി എന്ന കളിയാക്കലും, ചെരുവാടിയിലെ കറിവേപ്പ് മരത്തിലുള്ള കയറ്റവും, 'കണ്ടാൽ  വാലില്ല കേട്ടാൽ വാലുണ്ട് ', 'വായ്‌ക്കൊല്ല' എന്നീ പ്രയോഗങ്ങളും, കാലി  സോഡയും, പന്തുകളികളും, കാളപ്പൂട്ടുകളും, മുറ്റത്തെ കറ്റകളും, അത് കൊയ്യുന്നതും, വൈക്കോൽ കൂട്ടത്തിനിടയിലൂടെ ഓടി ഒളിച്ചു കളിച്ചതും, വായ്ച്ചി  ചീത്ത പറഞ്ഞു വടിയുമായി വരുന്നതും, മൗലവിയും ഖുർആൻ  പഠനവും അതിലെ  സമ്മാനവും, കൗങ്ങു  തള്ളിയിട്ടിരുന്ന JCB യും, സൌദാത്തയുടെ  വീട്ടിലെ കുരങ്ങും, വൈദ്യരുടെ വീട്ടിലെ zoo വും, കുക്കറിന്റെ ശബ്ദം കേട്ടുള്ള ഓട്ടവും, ജാസുവു മൊത്ത്  അറിവില്ലാത്തെ ആ കാലത്ത് വാപ്പയുടെ മഹാഗണി  മരം മുറിച്ചു ക്രിസ്മസ് ട്രീ ഉണ്ടാക്കിയതും, അതിന്റെ വിചാരണയും ഉമ്മമാരുടെ മുഖവും, .... എന്തെല്ലാമായിരുന്നു അന്ന്. എന്തൊക്കെയോ പെട്ടന്നു മനസ്സിൽ  തെളിഞ്ഞു വരുന്നു. ബാല്യം ഒരാവേശം തന്നെ!!!!

മധുരമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ....


"തീര്‍ച്ചയായും നിങ്ങള്‍ അറിയണം, ഈ ഐഹിക ജീവിതം കളിയും, വിനോദവും അലങ്കാരവും പരസ്പരം പെരുമാനടിക്കളും, സമ്പത്തിലും സന്താനങ്ങളിലും പരസ്പരം പൊങ്ങച്ചം കാണിക്കലുമാണ്."  (സൂ: ഹദീദ് 20)



ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ് ദഅവത്ത് ( പ്രബോധനം ). ദഅവത്ത് എന്നത് ഒരുപാടു അറിവുള്ള, പ്രസംഗ ശേഷിയുള്ളവര്‍ക്കുള്ള പരിപാടിയല്ലെന്നര്‍ത്ഥം ! നമ്മളൊരു മോഡല്‍ ആയി മാറണം. നമ്മുടെ സ്വഭാവം, സാമൂഹ്യ ഇടപെടലുകള്‍, അല്ലാഹുവിനോടുള്ള ആരാധനകള്‍,..... എല്ലാത്തിലും വിശുദ്ധി പുലര്‍ത്തുകയും അത് മുഖേന നമ്മുടെ മറ്റു അമുസ്ലിം - മുസ്ലിം സഹോദരന്മാരെ സത്യത്തിന്റെ പ്രകാശത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയും വേണം. നമ്മുടെ മോഡല്‍ പ്രവാചകന്‍ (സ ) യാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളെ നമ്മുടെ ജീവിതത്തില്‍ ക്രമീകരിക്കുമ്പോള്‍ നമ്മള്‍ ജനങ്ങള്‍ക്ക് മോഡലാകുന്നു. നമ്മള്‍ മുഖേന സത്യം സ്വീകരിച്ചവരുടെ പ്രാര്‍ത്ഥനകളാകും ഖബറിലെ നമ്മുടെ കൂടുകാര്‍.

വയളുകളും ഉപദേശങ്ങളും അറിവുകളും ഒന്നും തന്നെ ഇന്ന് നമുക്ക് ആവശ്യമില്ല. നരകത്തില്‍ നിന്ന് എങ്ങനെ മുക്തി നേടണമെന്നും, സ്വര്‍ഗം എങ്ങനെ ജീവിച്ചാലാണോ ലഭിക്കുകയെന്നും നമുക്ക് നന്നായി അറിയാം, ഇനി ഒരു ആത്മവായനക്കാന് പ്രസക്തി. എന്നിലേക്ക്‌, എന്റെ കര്‍മ്മങ്ങളിലേക്ക്, എന്റെ ഖബറിലേക്ക്, എന്റെ പരലോകജീവിതതതിലേക്ക്, എന്റെ സൃഷ്ടാവിലേക്ക്,.. ഇതാകണം എപ്പോയും നമ്മുടെ മനസ്സില്‍ തികട്ടി തികട്ടി വരേണ്ട ചിന്തകള്‍. സുഖ സൗകര്യങ്ങള്‍ക്കിടയില്‍ തനിച്ചാകുമ്പോള്‍ തന്നെ ഭയം തോന്നുന്ന നമുക്ക് ഖബറിന്റെ നിശബ്ദതയെ ഭയമില്ലെ, ഓര്‍ക്കണം! എത്രകാലം നമ്മള്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞു , ഇനി സ്വന്തത്തെ കുറ്റപ്പെടുത്തുക , തുടര്‍ന്നുള്ള ജീവിതത്തില്‍ തിരുത്തേണ്ടത് തിരുത്തുക. മരണത്തെക്കുറിച്ചുള്ള സദാ ചിന്തയാണ് നാളേക്ക് വേണ്ടി വിഭവങ്ങള്‍ സമ്പാദിക്കാന്‍ നമുക്ക് ഊര്‍ജം പകരുന്നത്, അതുകൊണ്ട് മരണത്തെക്കുറിച്ചുള്ള സ്മരണ സദാ നില നിര്‍ത്തുക.

തെറ്റായ ഉപയോഗ രീതികള്‍ കൊണ്ടോ , നിയന്ത്രണങ്ങളില്ലാത്ത സ്വാതത്ര്യം കൊണ്ടോ , അമിതമായ വാത്സല്യം കൊണ്ടോ ദുരുപയോഗം ചെയ്യപ്പെടുന്ന ആധുനിക സാങ്കേതികവിദ്യകളില്‍ ചിലതാണ് ഇന്റര്‍നെറ്റും, ടി.വിയും, മോബിലുമെല്ലാം ... ഇവയെല്ലാം ബന്ധങ്ങള്‍ തമ്മിലുള്ള ആവശ്യമായ മറകളെ ഇല്ലായ്മ ചെയ്യുന്നതിനും അവയ്ക്കിടയില്‍ ബന്ധനങ്ങള്‍ പണിയുന്നതിനുമാണ് നമ്മോടു ആവശ്യപ്പെടുന്നത്. അസാംസ്കാരികതയുടെ നിറക്കുടങ്ങള്‍ നമ്മുടെ മനസ്സുകളിലേക്ക് നിറക്കുകയാണിവ ചെയ്യുനത്. ദുര്‍വ്യയത്തിന്റെ മാതൃകയല്ലെ റിയാലിറ്റി ഷോകളും മറ്റും നമ്മെ പഠിപ്പിക്കുനത്. ചാനലുകളെ ചൊല്ലി ഇന്ന് കുടുംബ തര്‍ക്കങ്ങള്‍ പോലും ഉടലെടുക്കുന്നു. വീടിനു പുറമെയുള്ള ഐക്യം വീടിനകത്തുണ്ടോ ? അതല്ല ഓരോരുത്തരും അവരവരുടെ ലോകങ്ങളിലാണോ?


"ഒരു മനുഷ്യന്‍ അവന്റെ സുഹുര്‍ത്തിന്റെ മതനിഷ്ഠയിലാണ്; അതിനാല്‍ ഓരോരുത്തരും ആരുമായി കൂട്ടുകൂടണ മെന്നാലോചിക്കട്ടെ"

"അല്ലാഹുവിനു വേണ്ടി കൂട്ടുകൂടുകയും അവനു വേണ്ടി പിരിയുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ തണല്‍ ലഭിക്കും."
 
"ആണാകട്ടെ, പെണ്ണാകട്ടെ ആരെങ്കിലും താന്‍ സത്യ വിശ്വാസിയായി കൊണ്ട് സല്‍കര്‍മം പ്രവത്തിച്ചാല്‍ അവനെ തീര്‍ച്ചയായും നാം നല്ല ഒരു ജീവിതം ജീവിപ്പിക്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ (വെച്ച്) നല്ലതനുസരിച്ചു അവരുടെ പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും." (നഹ് ല്  97 )


അലി (റ) യില്‍ നിന്ന്: നബി (സ) പറഞ്ഞു :"നിങ്ങളെപ്പറ്റി ഞാന്‍ ഭയക്കുന്ന രണ്ടു കാര്യങ്ങള്‍, വര്‍ധിച്ച മോഹങ്ങളും ആഗ്രഹങ്ങളുടെ പിറകെപ്പോക്കുമാണ്. മോഹങ്ങള്‍ വര്‍ധിക്കുമ്പോള്‍ പരലോകത്തെ മറക്കും. ആഗ്രഹങ്ങളെ പിന്‍പറ്റുമ്പോള്‍ സത്യത്തില്‍ നിന്ന് അകലും. ഇഹലോകത്തിനും പരലോകത്തിനും അതിന്റെതായ മക്കളുണ്ട്, നിങ്ങള്‍ പരലോകത്തിന്റെ മക്കളാവുക. ഇതു കര്‍മങ്ങളുടെ സമയമാണ്, ഇവിടെ വിചാരനയില്ല; നാളെ കര്‍മങ്ങളില്ല, വിചാരണയെ ഉള്ളു."

"ഈ ദുനിയാവ് അധ്വാനിക്കാനുള്ളതാണ്, സ്വര്‍ഗത്തിലല്ലതെ ഒരു മുഅ'മിന് വിശ്രമമില്ല. വിസ്വാസിയുടെയ കര്‍മങ്ങള്‍ക്ക് മരണമല്ലാതെ അവധി നല്‍കുകയില്ല." - ഹസനുല്‍ ബസ്വരി (റ) 

"സത്യവിസ്വാസികളേ,  നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ സത്യ വിശ്വാസികളായി കൊണ്ടല്ലാതെ മരിക്കരുത്." (3 : 102 )

അല്ലാഹുവിന്റെ സ്നേഹം നിര്‍ബന്ധമായും ലഭിക്കുന്നവര്‍: 
  • അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി പരസ്പരം സ്നേഹിക്കുന്നവര്‍
  • അവനെ അനുസ്മരിച്ചു കൊണ്ട് ഇരിക്കുന്നവര്‍ 
  • അവനു വേണ്ടി പരസ്പരം സന്ദര്‍ശിക്കുന്നവര്‍
  • അവന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവര്‍  
(നബിയെ പറയുക): " തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടു മുട്ടുന്നതാണ്. പിന്നിട്  ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുകയും ചെയ്തു. അപ്പോള്‍ നിങ്ങള്‍ പ്രവത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമാരിയിക്കുന്നതാണ് " (ജുമുഅ 8)

മരണ ശേഷം നമ്മുടെ മയ്യിതു കുളിപ്പിക്കാനും നമുക്ക് വേണ്ടി നമസ്കരിക്കാന്‍ നേത്രുത്വം നല്‍കാനും സദാ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പോന്ന മക്കള്‍ നമുക്കുണ്ടോ? ആതുനിക സാങ്കേതികവിദ്യകള്‍ ശരിയാം വണ്ണം അറിയാത്തവരാണധികവും, നിങ്ങള്‍ പഴഞ്ഞനാണ് , മാറിയിരിയെന്നു വാചാലരാകുന്ന മക്കളെ പേടിക്കുന്ന മാതാപിതാക്കളല്ലെ ഇന്ന് പലരും. പ്രാര്‍ത്ഥിക്കുക, അതാണ് എല്ലാത്തിനും പരിഹാരം.സര്‍വ്വ ശക്തനായ അള്ളാഹു നമ്മെ എല്ലാവരയും അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍

പ്രോഫ്കോണ്‍ വിളിക്കുന്നു, വെളിച്ചത്തിലേക്ക്‌....

ഈ ലോകത്തിനൊരു സൃഷ്ടാവുണ്ട് - ജീവന്‍ നല്‍കി വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണ്യകനായ സ്രഷ്ടാവ്. ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി അവന്‍ സൃഷ്ടിച്ചു. മനുഷ്യനെ മണ്ണില്‍ നിന്നും, ജിന്നുകളെ തീജ്വാലയില്‍ നിന്നും, മലക്കുകളെ പ്രകാശത്തില്‍ നിന്നുമായി സൃഷ്ടിച്ചവന്‍. മനുഷ്യ-ജിന്ന് വര്‍ഗങ്ങളെ അവനെ ആരാധിക്കുന്നതിനു വേണ്ടി മാത്രമാണ് അവന്‍ സൃഷ്ടിച്ചത്. ഈ സന്ദേശം വിസ്മരിച്ച സമൂഹങ്ങളിലെക്ക് അവന്‍ ദൈവ ദൂതന്മാരെ അയച്ചു. എങ്ങനെ ജീവിക്കണമെന്നും ഈ ജീവിതത്തിന്റെ പരമ ലക്ഷ്യമേന്തെന്നും അവര്‍ മുഖേന സ്രഷ്ടാവ് നമ്മെ അറിയിച്ചു. അതനുസരിച്ച് പുണ്യം ചെയ്തവന് സ്വര്‍ഗ്ഗവും പാപം ചെയ്തവന് നരകവും അവന്‍ ഒരുക്കിവെച്ചു.


ശാസ്ത്രം പുരോഗതി പ്രാപിച്ചപ്പോള്‍ വിജ്ഞാനത്തിന്റെ വാതിലുകള്‍ മനുഷ്യനു മുന്നില്‍ തുറക്കപ്പെട്ടു. ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം ഭൂമിക്ക്‌ ചുറ്റും വൃത്താകൃതിയില്‍ കറങ്ങുകയാണെന്നു നിരീക്ഷിച്ചു. ഈ പ്രപഞ്ച സങ്കല്‍പ്പത്തെ വികസിപ്പിച്ച ടോളമിയുടെ മാതൃകാപ്രപഞ്ചമായിരുന്നു ചര്‍ച്ചിന്റെ അഗീകാരത്തോടെ ശാസ്ത്ര ലോകത്ത് നിലനിന്നിരുന്നത്. പിന്നീട് സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് കോപ്പര്‍നിക്കസ് കണ്ടെത്തി. അദ്ദേഹത്തിന്റെ മരണശേഷം ബ്യൂണോ ഇത് വെളിപ്പെടുത്തി. ബൈബിളിനെതിരായ സിദ്ധാന്തങ്ങള്‍  പ്രച്ചരിപ്പിച്ചുവെന്ന കുറ്റത്തിന് അദ്ദേഹത്തെ ചുട്ടു കൊന്നത് പതിനെട്ടാം നൂറ്റാണ്ടില്‍!! ആദ്യമായി ദൂരദര്‍ശിനി നിര്‍മിച്ചുകൊണ്ട് ഇതെ സിദ്ധാന്തത്തിനു ശക്തി പകര്‍ന്നിരുന്നത് ഗലീലിയോ ഗലീലിയായിരുന്നു. അദ്ദേഹം വധശിക്ഷയെ ഭയന്ന് താന്‍ കണ്ടെത്തിയതെല്ലാം തെറ്റായിരുന്നു എന്ന് ഇന്‍ക്വിസിഷന്‍ കോര്‍ട്ടിനു മുന്നില്‍ മനസ്സില്ലാ മനസ്സോടെ മൊഴി നല്‍കേണ്ടി വന്ന ശാസ്ത്രപ്രതിപയായിരുന്നു. പിന്നീട് കേപ്ലെര്‍ സൂര്യനു ചുറ്റും ഗ്രഹങ്ങള്‍ elliptical path-ലൂടെ സഞ്ചരിക്കുകയാണെന്നു
കണ്ടെത്തി. എന്നാല്‍ എന്ത് കൊണ്ടാണ് ഇവ കൃത്യമായ സഞ്ചാരപഥത്തിലൂടെ മാത്രം സഞ്ചരിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നില്ല. 17 യാം നൂറ്റാണ്ടില്‍ ന്യൂട്ടണ്‍ തന്റെ universal law of gravitation നിലൂടെ ആ രഹസ്യം കണ്ടെത്തി. ഈ അടിത്തറയില്‍ നിന്നുകൊണ്ട് Albert Einstein 4D time space continum മെന്ന സാമാന്യ ബുദ്ധിക്ക് ഉള്‍കൊള്ളാന്‍ പ്രയാസമുള്ള സങ്കല്‍പ്പത്തിനു രൂപം നല്‍കി. അദ്ദേഹത്തിന്റെ തന്നെ Theory of relativity സമയം ആപേക്ഷികമാണെന്നു സ്ഥാപിക്കുകയും ന്യൂട്ടണ്‍ന്റെ ചിന്തകളെ പിന്തള്ളുകയും ചെയ്തു. ശാത്രത്തിന്റെ കണ്ണുകള്‍ ആകാശത്തിരുന്നുകൊണ്ട് ലോകത്തെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ ശരീരത്തിന്റെ വിസ്മയ ലോകത്തേക്ക്‌ വെളിച്ചം പകരുന്ന ജീനുകളെക്കുറിച്ചും പ്രപഞ്ച രഹസ്യങ്ങളിലേക്ക് ഗവേഷണ സാധ്യതകളെ ഉയര്‍ത്തിക്കാണിക്കുന്ന ഹിഗ്സ് ബോസോണുകളെക്കുറിച്ചുമുള്ള അറിവുകള്‍ അഹങ്കാരത്തിലെക്കല്ല, വിനയത്തിലെക്കാന് നമ്മെ നയിക്കേണ്ടത്.

രണ്ടു അര്‍ധകൊശങ്ങളായ പുരുഷ ബീജത്തെയും സ്ത്രീയുടെ അണ്ഡത്തെയും സംയോജിപ്പിച്ച് ഭ്രൂണമാക്കി ഹ്രസ്വമായ ഒരു കാലയളവിനുള്ളില്‍ ഗര്‍ഭാഷയത്തിനകത്ത് ലക്ഷണമൊത്ത ശിശുവാക്കി, മാതാവിന്റെ മാര്‍വിടത്തില്‍ നിന്ന് അനിതരമായ അമ്മിഞ്ഞപ്പാല്‍ ചുരത്തിത്തന്ന് നമ്മെ വളര്‍ത്തി അറിവും കഴിവുറ്റവനുമാക്കിയ കരുണാവാരിധിയായ ജഗന്നിയന്താവിനെ വിസ്മരിച്ചു കളഞ്ഞവരാണോ നമ്മള്‍??



അപാരമായ സാന്ദ്രതയുള്ള ഒരു ബിന്ദുവിന്റെ വിസ്ഫോടനാനന്തരം (Hubbles big bang theory) തുടക്കം കുറിച്ച പ്രപഞ്ചം വികസിക്കാന്‍ തുടങ്ങിയ ഒരു ഘട്ടമുണ്ട്. അത് സ്വയം രൂപം കൊണ്ടാതല്ല. സമയത്തിനു അതീതമായൊരു

സൃഷ്ടിപ്പാണത്തില്‍ നീയലിച്ചു കാണുന്നത്. അറിവിന്റെ കിരണങ്ങള്‍ വെളിച്ചം വിതറുമ്പോള്‍ അജ്ഞതയുടെ മാറാപ്പുകള്‍ അപ്രത്യക്ഷമാകും. അത്യല്‍ഭുതമെന്നു തോന്നിച്ചിരുന്ന പലതും ശാസ്ത്രം നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ സാധാരനമാകുന്നു. എന്നാല്‍ ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒരു ഗ്രന്ഥമുണ്ട് - വിശുദ്ധ ഖുര്‍ആന്‍!!! അത് മനുഷ്യ സമൂഹത്തിനു സൂക്ഷ്മജ്ഞാനം അപ്രാപ്യമായ ചിയ മേഖലകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

  1. അന്ത്യസമയം എപ്പോള്‍ - പ്രപഞ്ചത്തിനു തുടക്കം പോലെ ഒരു ഒടുക്കവുമുണ്ട് !!
  2. മഴ, അതിന്റെ തോത്
  3. ഗര്‍ഭാശയത്തിലെ കാര്യങ്ങളെക്കുറിച്ച് 
  4. നാളെ എന്ത് സംമ്പാദിക്കും, എന്ത് നഷ്ടപ്പെടും.
  5. എപ്പോള്‍ എവിടെ വെച്ച് ഒരാളുടെ മരണം സംഭവിക്കും
  6. ആത്മാവിനെക്കുറിച്ചുള്ള അറിവ്



മനുഷ്യാ, നീയൊരു സൃഷ്ടിയാണ്. നീ ജീവിക്കുനത് പോലെ ഒരിക്കല്‍ മരിക്കുകയും ചെയ്യും. നിന്നെ ദൈവം സൃഷ്ടിച്ചത് സവിശേഷമായ വെവേചനശക്തിയോടുകൂടിയാണ്. മറ്റു ജീവജാലകങ്ങള്‍ക്ക് ജന്മനാ ലഭിക്കുന്ന ജന്മവാസനകള്‍ പോലും നിനക്ക് ലഭിക്കാത്തത് എന്ത് കൊണ്ടാണ്? നീ എന്ത് കൊണ്ടാണ് ഇന്നത്‌ ശേരിയെന്നും, ഇന്നത്‌ തെറ്റെന്നും ചൂണ്ടിക്കാണിക്കുന്നത്? ആരാണ് അത് നിങ്ങളെ പഠിപ്പിച്ചത്? എന്ത് കൊണ്ട് മറ്റു ജീവ ജാലകങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല? നിന്റെ കണ്ണുകള്‍ തേനീച്ചയെ ശ്രദ്ധിച്ചിട്ടില്ലേ? അവയുടെ ആശയ വിനിമയത്തിലെ സൂക്ഷ്മതാ ബോധം കണ്ടറിഞ്ഞവനല്ലെ നീ? പ്രകൃതിയില്‍ നിന്റെ കണ്ണിനെ കുളിര്‍പ്പിക്കുന്ന ഏതൊരു വസ്തുവും കൃത്യമായ ബോധനത്തിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുന്നത്. നീ ആസ്വദിച്ചു കുടിക്കുന്ന പാലിനെക്കുരിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പശുവിന്റെ ഉദരത്തില്‍ കാഷ്ഠത്തിനും രക്തത്തിനുമിടയില്‍ നിന്ന് ശുദ്ധമായ വെളുത്ത പാലിനെ ആരാണ് നിനക്ക് നല്‍കുന്നത്. എന്തേ നീ മാത്രം സംസാര ശേഷിയുള്ളവനായി? സൂര്യ ചന്ദ്ര ഗോളങ്ങളെ  കൃത്യമായ സഞ്ചാര പഥത്തിലൂടെ കറങ്ങുന്നതിനുള്ള ബലം പ്രകൃതിയില്‍ സ്ഥാപിച്ചത് ആരാണ്?  ഭയവും ആശയും ഉളവാക്കിക്കൊണ്ട് 'നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചു തരുന്നതും, ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവാവസ്ഥക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അവയില്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ജനങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. (30:24). മനുഷ്യ മനസ്സുകളില്‍ നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന പ്രാര്‍ത്ഥനകള്‍ ദൈവത്തോട് മാത്രമാകുന്നത് നീ ശ്രദ്ധിച്ചിട്ടില്ലേ? നീ നിന്റെ ചിന്തകളെ അലങ്കരിക്കേണ്ടത് സൃഷ്ടാവിനെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടാണ്. അവനെ സ്മരിക്കാത്ത വാക്കില്‍ നന്മയില്ല, അവനെ ഓര്‍ക്കാത്ത ഹൃദയത്തില്‍ പ്രകാശവുമില്ല. 


മരണത്തിന്റെ മാലാഖമാര്‍ നമ്മെ സന്ദര്‍ശിക്കുന്നതിനു മുമ്പ്‌ നമ്മുടെ രഹസ്യ-പരസ്യ ജീവിതത്തെ ഒന്ന് സ്കാന്‍ ചെയ്തു നോക്കെണ്ടതില്ലെ? ബാല്യത്തിന്റെ ശിക്ഷണ കാലഘടത്തില്‍ മദ്രസയില്‍ നിന്ന് ലഭിച്ചിരുന്ന അക്ഷരജ്ഞാനങ്ങള്‍ മദ്രസയുടെ വരാന്തയില്‍ ഉപേക്ഷിച്ച് ക്യാമ്പസിന്റെ നിറങ്ങളുടെ ലോകത്തേക്ക് കയറിച്ചെന്നവരാണ് നമ്മള്‍. ഇന്ന് ആകാശ ഭൂമികളെക്കുറിച്ചും പ്രകൃതിയിലെ മഹാന്മാരായ എഞ്ചിനീയര്‍മാരെക്കുറിച്ചും മനുഷ്യ ശരീരത്തെക്കുറിച്ചും പ്രകൃതിയില്‍ രൂപം കൊള്ളുന്ന പ്രതിഭാസങ്ങളെക്കുറിച്ചും കീറി മുറിച്ചു പഠിക്കുന്നു. എന്നാല്‍ അവയുടെ സൃഷ്ടാവിനെ അറിഞ്ഞോ അറിയാതെയോ നമ്മള്‍ വിസ്മരിക്കുന്നു!! കൗമാരത്തിന്റെ നിറങ്ങളുടെ കാലഘട്ടം മുതലാണ്‌ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് പലപ്പോയും നമ്മള്‍ വിലയിരുത്തിത്തുടങ്ങുന്നത്. അത് വരെ സ്വീകരിച്ച ആചാരാനുഷ്ടാനങ്ങളെയും വിശ്വാസ വൈകല്യങ്ങളെയും നമ്മള്‍ പ്രമാണങ്ങള്‍ വെച്ച് വിലയിരുത്താനുള്ള മാനസിക തയ്യാറെടുപ്പ്‌ നടത്തുന്നു. അവ പഠിക്കുന്നു, തിരുത്തേണ്ടവ തിരുത്തുന്നു. അതേ അവിടെ നിന്ന് ലഭിക്കുന്ന തിരിച്ചറിവാണ് നമ്മള്‍.

ക്യാമ്പസ്‌ ഇന്ന് ആഘോഷത്തില്ലാണ്. ഓരോ ദിവസവും ആഘോഷിക്കാനുള്ള കാരണമന്വേഷിച്ച് ഹോസ്റ്റല്‍ വരാന്തകളില്‍ പാട്ട് പാടി നൃത്തം ചവിട്ടി ലഹരികളില്‍ മുഴുകി അവര്‍ ചര്‍ച്ച ചെയ്തു. പ്രണയത്തിന്റെ കറുത്ത പൂക്കളാല്‍ ബന്ധിപ്പിക്കപ്പെട്ട സൌഹൃതങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികളുടെ വാശിയുടെ മേല്‍ പ്രയാസമനുഭവിക്കുന്നവര്‍, പഠനത്തിനുവേണ്ടി മുഴുവന്‍ സമയവും മാറ്റിവെച്ചിട്ടും തികയാത്തവര്‍, മോഡികൂട്ടി പണം ദുര്‍വ്യയം ചെയ്യുന്നവര്‍ .... കുറ്റങ്ങള്‍ മാത്രമേ ക്യാമ്പസിനെക്കുറിച്ച് പലര്‍ക്കും സംസാരിക്കാനുള്ളൂ.  ക്യാമ്പസിനു മറ്റൊരു മുഖം കൂടി ഉണ്ട്, ആഘോഷ ലഹരിയില്‍ നിന്ന് മഹത്തായ വിനയത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും ധാര്‍മികതയുടെയും ആദര്‍ശം സ്വീകരിക്കുന്നവര്‍. അവര്‍ ചുരുക്കമായിരിക്കും, പക്ഷേ നാളെയുടെ പ്രതീക്ഷകളാണ് അവര്‍. അവര്‍ നന്മ കല്‍പ്പിക്കുന്നവരാന്, തിന്മകളെ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നവരും മറ്റുള്ളവരെ തിന്മകളില്‍ നിന്ന് തടയുന്നവരുമാണ്. അവര്‍ മനുഷ്യന്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ഭൂമി സംസാരിക്കുന്ന ദിനത്തെ ഭയപ്പെടുന്നവരാണ്. അവിടേക്ക് വേണ്ടി വിഭവങ്ങള്‍ ഒരുക്കുന്നവരാണ്. നമ്മുടെ ഏകാന്തതകളില്‍  മൊബൈല്‍ സ്ക്രീനില്‍ തത്തിക്കളിക്കുന്ന കാഴ്ചകളെക്കുറിച്ചു ഒരു പക്ഷേ ക്യാമ്പസിലുള്ളവര്‍ക്ക് അറിയുമായിരിക്കും, കുടുംബത്തിലും നാട്ടിലും ഉള്ളവരതറിഞ്ഞില്ലെന്ന് വന്നേക്കും. പക്ഷേ നമ്മുടെ മൊബൈലുകളും ലാപ്ടോപുകളും ആ രഹസ്യങ്ങളെ ലോകര്‍ക്ക് മുന്നില്‍ വിളിച്ചു പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കിയേ!!!!!!!!!!!! അതെ, തിരുത്തലുകള്‍ സാധ്യമാണ്. തൗബയുടെ വാതിലുകള്‍ നമുക്ക് മുന്നില്‍ അല്ലാഹു തുറന്നു വെച്ചിരിക്കുകയാണ്. നമ്മള്‍ മാറണമെന്നു തീരുമാനിച്ചാല്‍, ഇന്ഷാ അല്ലാഹ്, അല്ലാഹു നമ്മെ മാറ്റും. അത്തരം മാറ്റങ്ങള്‍ക്കു ആഗ്രഹിക്കുന്നവരെ  എം.എസ്.എം പ്രോഫ്കോണിലേക്ക് ക്ഷണിക്കുന്നു. വരിക, നമുടെ നാളേക്ക് വേണ്ടി. 



തിന്മകള്‍ മതപഠനത്തെ ബാധിക്കുമോ...? - മുഹ്സിന്‍ ഐദീദ്‌


അല്ലാഹു പറഞ്ഞു : "നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവന്‍ നിങ്ങള്‍ക്ക്‌ പഠിപ്പിച്ചു നല്‍കുന്നതാണ്." (ബഖറ:282)

ഇമാം ഖുര്‍തുബി പറഞ്ഞു : "തഖ്‌വയോടെ ജീവിക്കുന്നവര്‍ക്ക് മതവിജ്ഞാനം നല്‍കുമെന്ന അല്ലാഹുവിന്‍റെ വാഗ്ദാനമാണിത്. അതായത്‌, ഹൃദയത്തില്‍ കടക്കുന്ന വിജ്ഞാനങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന രൂപത്തില്‍ അവന്‍ അയാളുടെ ഹൃദയത്തില്‍ ഒരു പ്രകാശം നിക്ഷേപിക്കും." (തഫ്സീര്‍ അല്‍ - ഖുര്‍തുബി: 3/406)

അല്ലാഹു പറഞ്ഞു : "സത്യവിശ്വാസികളെ! നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ ' ഫുര്‍ഖാന്‍ ' നല്‍കുന്നതാണ്." (അന്‍ഫാല്‍ :29)

ഈ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇബ്നു കഥീര്‍ പറഞ്ഞു : "അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ പാലിച്ചു ജീവിക്കുന്ന വ്യക്തിക്ക് അവന്‍ സത്യവും അസത്യവും മനസ്സിലാക്കാനുള്ള തൌഫീഖ് നല്‍കും എന്നതാണ് ഫുര്‍ഖാന്‍ എന്നതിന്‍റെ ഉദ്ദേശം." (തഫ്സീര്‍ ഇബ്നി കഥീര്‍ : 4/43)

മേലെ നല്‍കിയ ആയത്തുകള്‍ ജീവിത വിശുദ്ധി മതപഠനം എളുപ്പമാക്കാന്‍ കാരണമാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ജീവിതത്തിലെ തിന്മകള്‍ക്ക് മതവിജ്ഞാനത്തെ തടയാന്‍ സാധിക്കുമെന്നത് അതിന്‍റെ നേരെ എതിരായ അര്‍ത്ഥമാണ്. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കാത്തവന് അവന്‍ പഠിപ്പിച്ചു നല്‍കുകയോ, സത്യവും അസത്യവും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള തൌഫീഖ് ചോരിയുകയോ ഇല്ല.

ഇബ്നുല്‍ ഖയ്യിം പറഞ്ഞു : "ശരീരത്തെയും ഹൃദയത്തെയും വളരെ അപകടകരമായി ബാധിക്കുന്ന സ്വാധീനങ്ങള്‍ തിന്മകള്‍ക്കുണ്ട്. അതിലൊന്നാണ്: മതവിജ്ഞാനം തടയപ്പെടുക എന്നത്. വിജ്ഞാനമെന്നത് അല്ലാഹു ഹൃദയത്തില്‍ നിക്ഷേപിക്കുന്ന വെളിച്ചമാണ്. തിന്മകളാകട്ടെ ആ പ്രകാശത്തെ മൂടിക്കളയും.

ഇമാം ശാഫിഇയുടെ അടുക്കലുണ്ടായിരുന്ന അത്ഭുതകരമായ ഓര്‍മ്മശക്തിയും, ബുദ്ധികൂര്‍മതയും അവഗാഹവും കണ്ടപ്പോള്‍ ഇമാം മാലിക്ക്‌ -رحمهما الله- അദ്ധേഹത്തോടു പറയുകയുണ്ടായി: "അല്ലാഹു നിന്‍റെ ഹൃദയത്തില്‍ ഒരു പ്രകാശം ഇട്ടുതന്നിരിക്കുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തിന്മകളുടെ അന്ധകാരം കൊണ്ട് നീ അതിനെ കെടുത്തിക്കളയരുത്‌ ." (അല്‍ - ജവാബുല്‍ കാഫീ:54)

ഇമാം ശാഫിഇയിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന ഒരു പ്രസിദ്ധ കവിതയുടെ ആശയം ഇപ്രകാരമാണ്.

ഓര്‍മ്മക്കുറവിനെക്കുറിച്ച് ഞാന്‍ വകീഇനോട് ആവലാതി പറഞ്ഞു
തിന്മകള്‍ ഉപേക്ഷിക്കാന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു
വിജ്ഞാനം അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രകാശമാണ്
അതൊരിക്കലും അതിക്രമിക്ക്‌ നല്‍കപ്പെടുകയില്ല

ഖുര്‍ആനോ ഹദീസോ പഠിക്കാന്‍ സാധിക്കാത്തത് അവക്ക്‌ എന്തെങ്കിലും തകരാറുള്ളതു കൊണ്ടോ, ഇക്കാലഘട്ടത്തിന് അത് യോജിക്കാത്തത് കൊണ്ടോ അല്ല. മറിച്ച് നമ്മുടെ മനസ്സുകളില്‍ നിലനില്‍ക്കുന്ന തിന്മകളോ, അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വാക്കുകള്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ നമ്മുടെ അറിവ്‌ പര്യാപ്തമല്ലാത്തതോ ആയിരിക്കാം അതിന്‍റെ കാരണം.

അതിനാല്‍ തിന്മകള്‍ വെടിയുക.

അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.

അവന്‍ നമ്മെ അനുഗഹിക്കട്ടെ.


https://www.facebook.com/muhsinaydeed/posts/451623164950624

'നബി ദിനാഘോഷ' വര്‍ത്തമാനങ്ങള്‍

അടിസ്ഥാനപരമായി നബി ദിനാഘോഷം ബിദ്അത്താണെന്നാണ് മനസ്സിലാക്കേണ്ടതുണ്ട്. ജന്മദിനം ആഘോഷിക്കല്‍ തന്നെ ഇസ്ലാമികമല്ല. അത് ജൂത ക്രൈസ്തവരുടെ രീതിയാണ്. 

The Prophet (ﷺ) said "Both legal and illegal things are obvious, and in between them are (suspicious) doubtful matters. So whoever forsakes those doubtful things lest he may commit a sin, will definitely avoid what is clearly illegal; and whoever indulges in these (suspicious) doubtful things bravely, is likely to commit what is clearly illegal. Sins are Allah's Hima (i.e. private pasture) and whoever pastures (his sheep) near it, is likely to get in it at any moment."[Bukhari]


  • നബി() പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം).
  • വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:  "നിങ്ങള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളെ അല്ലാഹുവിലെക്കും റസൂലിലേക്കും മടക്കുക, നിങ്ങള്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍." (4:59)

  • നബി() പറഞ്ഞു:  "രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചു പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി പിഴക്കുകയില്ല - അലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാണവ"(മുസ്ലിം). 
ഇസ്‌ലാം അനുവദിച്ച ആഘോഷങ്ങള്‍ ഏതെല്ലാം ?
  • ഇസ്ലാമില്‍ രണ്ടു ആഘോഷങ്ങളാണ് നബി () നമ്മെ പഠിപ്പിച്ചിട്ടുള്ളത്‌. അത് രണ്ടു പെരുന്നാളുകളാണ്. ഹകീക്കയും വാലീമത്തും അതിഥികളെ ആദരിക്കലും  കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഒക്കെയായി മറ്റു ചെറിയ തോതിലുള്ള വിരുന്നുകളും നമുക്ക്‌ നബി() യുടെയും സഹാബത്തിന്റെയും ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാം.
ഒരു  കാര്യം ബിദ്അത്ത് ആണോ അല്ലെയോ എന്ന് എങ്ങനെ മനസ്സിലാക്കാം ?
  • നബി(സ)  പഠിപ്പിച്ചതാണോ - വിശുദ്ധ ഖുര്‍ആനും ഹദീസുകളും നോക്കുക.
  • നബി(സ)യുടെ കൂടെ ജീവിച്ച സഹാബത്തിന്റെ നിലപാടുകള്‍ പരിശോധിക്കുക.
ഒരു ബിദ്അത്ത് പ്രചരിപ്പിച്ചു കൊണ്ടിരുന്ന വ്യക്തിയോട് മുഹമ്മദ്‌  ഇബ്നു അബ്ദിറഹ്മാന്‍ അല്‍-അത്റമി(റ) ചോദിച്ചു: "താങ്കള്‍ പറയുന്ന കാര്യം അല്ലാഹുവിന്റെ ദൂതര്‍()ക്കോ  അബൂബക്കറിനോ ഉമറിനോ ഉസ്മാനോ അലിക്കോ (റ) അറിയുമായിരുന്നോ ? അതല്ല അവര്‍ക്കതിനെക്കുറിച്ച് അറിയില്ലായിരുന്നോ? ". അയാള്‍ മറുപടി പറഞ്ഞു - "അവര്‍ക്കത്‌ അറിയില്ലായിരുന്നു". അല്‍-അത്റമി(റ) ചോദിച്ചു: "അപ്പൊ അവര്‍ക്കാര്‍ക്കും അറിയാത്തൊരു കാര്യം താങ്കള്‍ക്ക് അറിയുമല്ലെ". അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: " അങ്ങനെയല്ല, അവര്‍ക്കത് അറിയുമായിരുന്നു". വീണ്ടും അല്‍-അത്റമി(റ) ചോദിച്ചു: "ഈ കാര്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അവര്‍ ജനങ്ങളോട്‌ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നതും അതിലേക്ക് ജനങ്ങളെ ക്ഷണിക്കാതിരിക്കലും അവര്‍ക്ക്‌ യോജിച്ചതാണോ?". അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: "അതവര്‍ക്ക്‌ യോജിച്ചതാണ് (അവര്‍ അറിഞ്ഞിട്ടും ചില കാര്യങ്ങള്‍ മറച്ചു വെച്ചിരുന്നു) ". അല്‍-അത്റമി(റ) ആശ്ചര്യപ്പെട്ടു!! "അല്ലാഹുവിന്റെ റസൂലും ഖലീഫമാരും മൗനം പാലിക്കാന്‍ പറഞ്ഞ ഒരു കാര്യത്തില്‍ നീ എന്ത് കൊണ്ട് മൗനം പാലിക്കുന്നില്ല". ആ മനുഷ്യന്‍ പിന്നെ ഒന്ന് സംസാരിക്കാനില്ലാതെ പരാജിതനായി നിന്നു. (A commentary on Ibn Quddaamah's The Radiance of Faith by Dr. Bilal Philips, point 10, page 26)

  • നബിദിനാഘോഷം എന്നൊരു ആഘോഷം നബി()ക്ക് അറിയുമായിരുന്നോ? ഇല്ല.
  • നബി()യോടൊപ്പം ജീവിച്ച് അദ്ദേഹത്തിന്റെ മരണശേഷം ഇസ്ലാമിക സമൂഹത്തിനു നേത്രുത്വം നല്‍കിയ അബൂബക്കര്‍(റ), ഉമര്‍ (റ) ,ഉസ്മാന്‍(റ), അലി(റ) എന്നിവരോ, നബിദിനം ആഘോഷിച്ചിട്ടേയില്ല. അതേ പോലെ നബി ()യുടെ വഫാത്തിനു ശേഷം നീണ്ട 48 വര്‍ഷം ജീവിച്ച ആയിശ (റ) നബിദിനം ആഘോഷിച്ചിട്ടില്ല. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലുള്ള മുസ്ലിംകളില്‍ നിന്ന് കൈമാറിവന്ന ആചാരവുമല്ല ഇത് എന്ന് വ്യക്തം. അതായത്‌ സലഫുകളുടെ ആരുടേയും മാതൃക ഇക്കാര്യത്തിനില്ല.

നബി() പഠിപ്പിക്കാത്ത 'നല്ലൊരു' കാര്യം ദീനില്‍ പുതുതായി കൊണ്ട് വരുന്നത് നല്ലതല്ലെ?

  • ഇമാം മാലിക്‌ () പറയുന്നത് കാണുക : "നല്ലതാണെന്ന് കണ്ടു ഇസ്ലാമില്‍ ആരെങ്കിലും ഒരു പുതിയ ആചാരം നിര്‍മ്മിച്ചാല്‍ അവന്‍ വാദിക്കുന്നത് മുഹമ്മദ്‌ നബി() ദൌത്യത്തില്‍ വഞ്ചന കാണിച്ചു എന്നാണ്". മുഹമ്മദ്‌ നബി() പറഞ്ഞു: “നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക്‌ അടുപ്പിക്കുന്ന ഒരു കാര്യവും ഞാന്‍ കല്‍പ്പിക്കാതെയും നരകത്തിലേക്ക് അടുപ്പിക്കുന്നത് വിരോധിക്കാതെയും ഒഴുവാക്കിയിട്ടില്ല.” (ത്വബ്റാനി). അപ്പൊ ദീനില്‍ പുതുതായി ഒരാള്‍ ഒരു 'നല്ല കാര്യം' കൊണ്ട് വന്നാല്‍ തന്നെയും അത് നമ്മെ സ്വര്‍ഗത്തിലേക്ക്‌ അടുപ്പിക്കുകയില്ല, എന്നാല്‍ സ്വര്‍ഗത്തില്‍ നിന്നും അകറ്റും. നബി() പറഞ്ഞു: "നമ്മുടെ കല്പനയില്ലാതെ ആരെങ്കിലും ദീനില്‍ വല്ലതും കടത്തിക്കൂട്ടിയാല്‍ അത് തള്ളെണ്ടതാണ് "(മുസ്ലിം). അത്തരം ആളുകളെ നാളെ പരലോകത്ത് വെച്ച് ഹൌളുല്‍ കൌസറില്‍ നിന്ന് നബി() ആട്ടി ഓടിക്കും.

നബി() പഠിപ്പിച്ചതല്ലെങ്കില്‍ പിന്നെ എന്ന് മുതലാണ്‌ നബിദിനാഘോഷം തുടങ്ങിയത് ?

ഹിജ്റ മുന്നൂറിനു ശേഷമാണ് നബിദിനാഘോഷം രൂപപ്പെടുന്നത്.
പ്രവാചകനെ (സ)  സ്നേഹിക്കേണ്ടതില്ല എന്നാണോ?

 പ്രവാചകനെ സ്നേഹിക്കള്‍ സത്യ വിശ്വാസിയുടെ കടമയാണ്. നമ്മുടെ സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും സമ്പത്തിനെക്കാളും പ്രിയപ്പെട്ടവന്‍ നബി () ആകാതിടത്തോളം നമ്മള്‍ വിശ്വാസികളാവുകയില്ല. അക്കാര്യം ഏറ്റവും കൂടുതല്‍ ഉള്‍കൊണ്ട മഹാന്മാരായ സഹാബത്തോ താബിഉകളോ താബിഉത്താബിഉകളോ ആരും തന്നെ ഈ മാതൃകയില്ലാത്ത പുത്തന്‍ ആചാരം പിന്തുടര്‍ന്നിട്ടില്ല. നമ്മെക്കാള്‍ നബി()യെ സ്നേഹിച്ച സഹാബത്ത് സ്വീകരിക്കാത്ത ഒരു കാര്യം നമ്മുടെ നാട്ടാചാരമെന്നോണം പിന്തുടരുന്നതിലുള്ള യുക്തി എന്ത്?അതെല്ലാം എങ്ങനെ ദീന്‍ ആകും?
ഒന്നാലോചിച്ചു നോക്കൂ, ഇസ്‌ലാം പ്രവാചകന്മാരെയും നല്ല ആളുകളെയും ഓര്‍ക്കുന്നതിന്റെ ഭാഗമായി അവരുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കില്‍ നമ്മള്‍ എല്ലാ ദിവസവും ആഘോഷമായി സ്വീകരിക്കേണ്ടി വരുമായിരുന്നില്ലേ !! എത്ര എത്ര പ്രവാചകന്മാരാണ് നബി() മുന്നെ ഈ ലോകം വെടിഞ്ഞു സ്വര്‍ഗലോകത്തെക്ക് യാത്ര തിരിച്ചത്.
  • എന്ത് തന്നെ ആയാലും നബി() പഠിപ്പിച്ച കാര്യമാണ് നബിദിനാഘോഷം എന്ന് ആരും പറയില്ല. നബി() ആരുടെയെങ്കിലും ജന്മദിനം ആഘോഷിച്ച് മാതൃക കാണിച്ചതായും അറിയില്ല. ഇമാം ഫാകിഹാനി പറയുന്ന കാര്യം നോക്കൂ: " അത് (നബിദിനം) വ്യാജവാധികളും ചില ഇച്ചാനുവര്‍ത്തികളും കെട്ടിയുണ്ടാക്കിയ ബിദ്അത്ത് ആകുന്നു. തീറ്റക്കൊതിയന്മാര്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു". (അല്‍ഹവീലില്‍ ഫതാവാ വാല്യം 1, പേജ് 190-191)

? നബി (സ) ഖദീജ ബീവിയുടെ മൌലീദ് കഴിക്കുകയും അന്ന് ആടിനെ അറുത്തു വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് ബുഖാരിയിലുണ്ടല്ലോ.?

ഖദീജ ബീവി ജീവിച്ചിരുന്നപ്പോള്‍, ആടിനെ അറുക്കുകയാണെങ്കില്‍ അവര്‍ അവരുടെ കൂട്ടുകാരികള്‍ക്ക് മാംസം എത്തിക്കാരറുണ്ടായിരുന്നു. അവര്‍ മരിച്ച ശേഷവും അവരോടുള്ള സ്നേഹം കാരണമായി നബി () ആ പതിവ് നിലനിര്‍ത്തുകയാണ് ചെയ്തത്. മരണപ്പെട്ട ബന്ധുക്കളുടെ കൂടുകാരെ ആദരിക്കുന്നതിന്റെ ശ്രേഷ്ടത പറയുന്നിടത്താണ് ഈ കാര്യം ഹദീസ് ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചത് തന്നെ. എന്നാല്‍ അത് അവരുടെ ജന്മ ദിനത്തിലായിരുന്നുവെന്നതു പുരോഹിതന്മാരുടെ നുണപ്രചരണമാണ്. അങ്ങനെ ഹദീസിലോന്നും വന്നിട്ടില്ല. മാത്രമല്ല, അക്കാര്യം നേരില്‍ കണ്ട സഹാബികലാരും നബി () യുടയോ മറ്റോ ജന്മദിനം ആഘോഷിച്ചിട്ടില്ല.

ജന്മദിനാഘോഷം ഇസ്ലാമിലില്ല, പ്രവാചകന്‍ () അതിനു നമ്മോടു നിര്‍ദ്ദേശിചിട്ടുമില്ല. അതെല്ലാം ജൂത-ക്രിസ്തു മതങ്ങളുടെ ആചാരങ്ങളാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിച്ച നാളുകളില്‍ തന്നെ ജീവിച്ചിരുന്നവരാണല്ലോ നബി()യും സഹാബത്തും. എന്നിട്ടും അവര്‍ ജന്മദിനങ്ങള്‍ ആഘോഷിച്ചില്ല. 
  • നബി() പറഞ്ഞു: 'മറ്റു മതങ്ങളുടെ ആചാരങ്ങളോടു സാമ്യമുള്ളത് സ്വീകരിക്കുന്നവര്‍ അവരില്‍ പെട്ടവനായി '.

നബി() ജനിച്ചത്‌ കൊണ്ടല്ലെ തിങ്കളാഴ്ച നോമ്പ് നോല്‍കുന്നത് ?

തിങ്കളാഴ്ച നോമ്പ് അനുഷ്ടിക്കുന്നതിനെക്കുറിച്ച് പ്രവാചകന്‍ ()യോട് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് 'ഞാന്‍ ജനിച്ചതും എനിക്ക് വഹ് യു ലഭിച്ചതും അന്നാണ് (റബീഉല്‍ അവ്വലിലാണ് )' - മുസ്ലിം . അതുകൊണ്ട് മുസ്ലിമുകള്‍ എല്ലാ തിങ്കളാഴ്ചയും സുന്നത്ത് നോമ്പ് അനുഷ്ടിക്കുന്നത്. ഈ കാര്യം രണ്ടു അര്‍ത്ഥത്തില്‍ സ്വീകരിച്ചാലും നബിദിനാഘോഷം എന്ന പരിപാടിക്ക് തെളിവാകുന്നില്ലല്ലോ.

1 . നബി ജനിച്ചത്‌ കൊണ്ടാണ് ആ ദിവസത്തിന് പ്രാധാന്യം നല്‍കുന്നതെങ്കില്‍ എല്ലാ തിങ്കളാഴ്ചയും നോമ്പ് അനുഷ്ടിച്ചുകൊണ്ടാല്ലെ നമ്മള്‍ പ്രവാചകനെ പിന്‍പറ്റേണ്ടത്. അല്ലാതെ അന്ന് ആഘോഷ ദിനമാക്കിമാറ്റി, സദ്യകള്‍ വിളമ്പി, ആടിപ്പാടി, ദാഫ്ഫുകള്‍ മുട്ടി, വഴി മുടക്കി ജാഥകള്‍ നടത്തി, അതിന്റെ ചൈതന്യം കളഞ്ഞു കൊണ്ടാണോ ? 
  • പ്രവാചകന്മാര്‍  ജനിച്ച ദിവസം ആഘോഷിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഈ പറയുന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നില്ല?!!

2. നബിക്ക് വഹ് യു ലഭിച്ചത് അന്നായതിനാല്‍ എല്ലാ തിങ്കളാഴ്ചയും നമുക്ക് സുന്നത്ത് നോമ്പ് അനുഷ്ടിക്കാം

ഇതില്‍ എവിടയും ആഘോഷിക്കാനുള്ള അവസരമില്ലല്ലോ. നബി () മരണമടഞ്ഞതും, മദീനയിലേക്ക് ഹിജ്റ പോയതുമെല്ലാം തിങ്കളാഴ്ചയായിരുന്നു. ഇത്തരം കാര്യങ്ങള്‍ നബി () ജനിച്ചതിലുള്ള സന്തോഷം കൊണ്ടാണെങ്കില്‍ നബി () മരണമടഞ്ഞതും അന്നല്ലേ. അതിനു നമ്മള്‍ സങ്കടം കൊള്ളെണ്ടതില്ലെ ? പിന്നെ നബി() ജനിച്ചത്‌ റബീഉല്‍ അവ്വല്‍ 12 നാണോ എന്നാ കാര്യത്തില്‍ പണ്ഡിതലോകത്ത് അഭിപ്രായ വ്യത്യാസം ഉണ്ട്.  ഭൂരിപക്ഷം പണ്ഡിതന്മാരും അന്നല്ല നബി() ജനിച്ചത്‌ എന്ന അഭിപ്രായക്കാരാണ്. ആധുനിക ശാസ്ത്രം പോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത് നബി() ജനിച്ചത്‌ റബീഉല്‍ അവ്വല്‍ 9 നായിരുന്നു എന്നാണു. എന്നാല്‍ നബി() മരിച്ചത് റബീഉല്‍ അവ്വല്‍ 12 നാനെന്നാണ് പ്രബലമായ അഭിപ്രായം. യഥാര്‍ത്തത്തില്‍ നബി(സ) മരിച്ച ദിവസമാണ് നമ്മുടെ സഹോദരങ്ങള്‍ പലരും നബി ദിനം ആഘോഷിക്കുന്നത്!!


ഇസ്ലാം പവിത്രത കല്‍പ്പിച്ച മാസങ്ങള്ളില്‍ റബീഉല്‍ അവ്വല്‍ ഉണ്ടോ ?

പവിത്ര മാസങ്ങള്‍ നാലാണ്. അവ
  1. ദുല്‍-ഖഅദ് 
  2. ദുല്‍ഹജ്ജ്‌  
  3. മുഹറം
  4. റജബ്
 ( റബീഉല്‍ അവ്വല്‍ ഇല്ല !!!!)

നബി (സ) യില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് പകര്‍ത്തിയവരാണ് സഹാബത്ത് . നമ്മെക്കാള്‍ നബി () സ്നേഹിച്ചവര്‍ അവര്‍ തന്നെ. അതില്‍ സംശയമൊന്നും വേണ്ട. എന്നിട്ടും അവരാരും തന്നെ അത്തരത്തിലുള്ള ആഘോഷ പരിപാടികള്‍ക്ക് തുനിഞ്ഞിട്ടില്ല. നബി ദിനം എന്ന ആഘോഷ പരിപാടികള്‍ക്കുള്ള തെളിവുകള്‍ സഹാബികള്‍ അറിയാതെ പോയോ? നബി () അവര്‍ക്കിടയില്‍ ജീവിച്ചിരുന്നിടത്തോളം കാലം അത്തരം ഒരു സംഗതി സൂചിപ്പിച്ചതായി പോലും ഹദീസുകളിലില്ല.

>>-------------------------------------
( copied from Pkm Basheer Madathikattil )

മഹാനായ ഇമാം ഫാക്കിഹാനി(رحمه الله) യോട് നബിദിനാഘോഷത്തെപ്പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം ഇങ്ങനെ മറുപടി നൽകി. 

? "മാന്യൻമാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൌലിദെന്ന് പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന്ന് ശരീഅത്തിൽ വല്ല അടിസ്ഥാ നവുമുണ്ടോ? എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന്നു വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: "പരിശുദ്ധ ഖുർആനിലോ നബി()യുടെ സുന്നത്തിലോ ഇതിന്നൊരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ മാതൃകായോഗ്യരായ പൂർവികൻമാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ തീറ്റക്കൊതിയൻമാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാകുന്നൂ ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയി ൽ വെച്ച് എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ് ഞാൻ ഈ പറഞ്ഞത്.’’


ബിദ്അത്തിനെ കുറിച്ച് ഇമാം സുഫിയാന്‍ അസ്സൌരി (റ) പറയുന്നത് കാണുക.

"ഇബ്ലീസിന് ഹറാമുകള്‍ ചെയ്യിപ്പിക്കുന്നതിനേക്കാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം ബിദ്അത്തുകള്‍ ചെയ്യിപ്പിക്കലാണ്. കാരണം, ഹറാമുകള്‍ ചെയ്യുന്നവര്‍ക്ക് അതില്‍ പശ്ചാത്താപം ഉണ്ടാവുകയും ഖേദിച്ചു മടങ്ങുകയും ചെയ്യാം. എന്നാല്‍ ബിദ്അത്തുകള്‍ ചെയ്യുന്നവര്‍ക്ക് അതുണ്ടാവില്ല."

അവരതൊക്കെ അത് ചെയ്യുന്നത് ദീനില്‍ പെട്ട കാര്യമാണെന്ന നിലക്കായിരിക്കും. അത് കൊണ്ട് തന്നെ അവര്‍ അതില്‍ നിന്ന് ഒരിക്കലും വിട്ടു നില്‍ക്കുകയില്ല. അനുസ്യൂതം അവരത് തുടര്‍ന്നു കൊണ്ടേയിരിക്കും.

നീളക്കുപ്പായവും തലപ്പാവും താടിയും വെച്ച് നടക്കുന്ന പണ്ഡിതന്‍മാര്‍ അതിന് തെളിവ് ഉണ്ടാക്കി കൊടുക്കുകയും കൂടി ചെയ്യുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ക്ക് അത് ചെയ്യാന്‍ വളരെ സൗകര്യമായി. അത് ചെയ്യുന്നത് നബി (
) യോടുള്ള സ്നേഹമാണെന്ന് കൂടി പറഞ്ഞു കൊടുക്കുമ്പോള്‍ പിന്നെ സംഗതി വളരെ കുശാലായി.....ബിദ്അത്ത് ചെയ്യാന്‍ കൂടുതല്‍ പ്രോത്സാഹനമായി..

قُلْ هَلْ نُنَبِّئُكُمْ بِالأخْسَرِينَ
أَعْمَالا (103) الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا (104) أُولَئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا (105) ذَلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا (106

മുഹമ്മദ്‌ നബിയെ, ഒരു പാട് കാര്യങ്ങള്‍ ഒരു പാട് അമലുകള്‍ ചെയ്തിട്ട് എല്ലാം നഷ്ടപ്പെട്ടു പോയവരെക്കുറിച്ച് നാം താങ്കള്‍ക്ക് വര്‍ത്തമാനം അറിയിച്ചു തരട്ടയോ?

ഈ ഐഹീക ജീവിതത്തില്‍ നല്ലതാണെന്ന് കരുതി അദ്ധ്വാനിച്ചതൊക്കെ പാഴായിപ്പോയ കൂട്ടരാണവര്‍, അവര്‍ വിചാരിക്കുന്നു, അവര്‍ നല്ല നല്ല കാര്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്ന്!!! പക്ഷെ അവര്‍ ചെയ്തതൊക്കെ പാഴായിപ്പോയവരാണവര്‍!!!

അല്ലാഹുവിന്‍റെ ആയത്തുകള്‍ ഓതി വിശദീകരിച്ചു കൊണ്ട് പണ്ഡിതന്‍മാര്‍ ഇതൊന്നും പാടില്ല, എന്ന് അവരോട് പറയുമ്പോള്‍ ആ ആയത്തുകളൊക്കെയും സ്വീകരിക്കാതെ അവര്‍ നിഷേധിച്ചു തള്ളി, മാത്രമല്ല, അവരോട് നിങ്ങള്‍ ഇതൊക്കെ ചെയ്‌താല്‍ നാളെ പരലോകത്ത് പടച്ച തമ്പുരാനെ കണ്ടെത്തുമ്പോള്‍ അമലുകള്‍ നഷ്ടപ്പെട്ടവരില്‍ പെട്ട് പോവുമെന്ന് അവരെ താക്കീത് ചെയ്ത് അല്ലാഹുവിന്‍റെ ദൂതന്‍മാര്‍ അല്ലെങ്കില്‍ പണ്ഡിതന്‍മാര്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ അവര്‍ അതെല്ലാം തള്ളിക്കളഞ്ഞു. അങ്ങിനെ അവരുടെ എല്ലാ അമലുകളും അവിടെ വെച്ച് പൊളിഞ്ഞു പാളീസായി പോവുകയും പാപ്പരായവരുടെ കൂട്ടത്തില്‍ പെട്ടു പോവുകയുമാണ് അന്ന് സംഭവിക്കുക.

അങ്ങിനെ അല്ലാഹുവിനെ കണ്ടെത്തുന്ന ആ അന്ത്യ നാളില്‍ അഥവാ ഖിയാമത്ത് നാളില്‍ അവര്‍ക്ക് അവരുടെ തുലാസില്‍ ഒരു കനവും കാണുകയില്ല.. അവര്‍ ദുനിയാവില്‍ ചെയ്തു കൂട്ടിയ എല്ലാ അമലുകളുടെയും മാര്‍ക്ക് നോക്കുമ്പോള്‍ അവിടെ വട്ടപ്പൂജ്യമായി മാറും. അങ്ങിനെ ആയത്തുകള്‍ തള്ളിക്കളയുകയും ഇത് പാടില്ല എന്ന് പറഞ്ഞു കൊടുത്ത അല്ലാഹുവിന്‍റെ ദൂതന്‍മാരെയും പണ്ഡിതന്‍മാരെയും പരിഹസിച്ചു പുച്ഛമാക്കിയതിന്‍റെ ഫലമായി കത്തിക്കാളുന്ന നരകമായിരിക്കും അവരുടെ പ്രതിഫലം.

(സൂറത്ത് അല്‍ കഹ്ഫ്‌ 103 മുതല്‍ 106 വരെയുള്ള വചനങ്ങളുടെ അര്‍ത്ഥ വ്യാഖ്യാനങ്ങളാണ് ഞാന്‍ മുകളില്‍ കൊടുത്തത്)

മഹാ പാതകമായ ബിദ്അത്തിന്‍റെ ഗൗരവം നബി (
) വളരെ കര്‍ശനമായി ഇങ്ങിനെ താക്കീത് ചെയ്തതും കൂടി കാണുക.

كل بدعة ضلالة وكل ضلالة فى النار

"ബിദ്അത്തുകള്‍ എല്ലാം പിഴച്ചതാണ്, എല്ലാ പിഴച്ചതും നരകത്തിലേക്കുള്ളതാണ്."


 قَالَ ابْنُ الْمَاجِشُونِ: سَمِعْتُ مَالِكًا يَقُولُ: " مَنِ ابْتَدَعَ فِي الْإِسْلَامِ بِدْعَةً يَرَاهَا حَسَنَةً، زَعَمَ أَنَّ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَانَ الرِّسَالَةَ، لِأَنَّ اللَّهَ يَقُولُ: {الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} [المائدة: 3]، فَمَا لَمْ يَكُنْ يَوْمَئِذٍ دِينًا، فَلَا يَكُونُ الْيَوْمَ دِينًا.
الاعتصام ـ للشاطبى : ج 1 / ص 49 

 
ഇമാം ശാതിബിയുടെ അല്‍ ഇഅ`തിസാം എന്ന കിതാബില്‍ ഇമാം മാലിക് പറയുന്നത് ഉദ്ധരിക്കുന്നു :

“വല്ലവനും ഇസ്ലാമില്‍ ഒരു പുതിയ ആചാരം നല്ലതല്ലേ എന്ന് കരുതി ഉണ്ടാക്കിയാല്‍ നിശ്ചയം അവന്‍ മുഹമ്മത് നബി(
) തന്റെ രിസാലത്തില്‍ വഞ്ചന നടത്തിയെന്ന് ജല്പ്പിക്കുകയാണ് അയാള്‍ ചെയ്യുന്നത് . കാരണം അല്ലാഹു പറയുന്നു : ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. ഈ ആയത്ത് അവതരിപ്പിക്കപ്പെടുന്ന ദിവസം മതമല്ലാത്ത ഒരു സംഗതി ഇന്ന് മതമാവുകയില്ല” -

[അല്‍ ഇഅ`തിസാം : 1 : 49 ]

( copied from Pkm Basheer Madathikattil )
---------------------------------------------------------------<<

"തനിക്ക്‌ സന്മാര്‍ഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസിയുടെതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും ചെയ്‌താല്‍ അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം." (വി:ഖു 4-115)

മദ്ഹബിന്റെ ഇമാമുകള്‍ എന്ത് പറയുന്നു ?

മദ്ഹബിന്റെ ഇമാമുകളായ ശാഫിഈ (റ), അബൂ ഹനീഫ(റ), ആഹ്മദ് ഇബ്നു ഹമ്പല്‍(റ), മാലിക് (റ) എന്നിവരാരും തന്നെ നബിദിനം കഴിച്ചിട്ടില്ല.

നമ്മള്‍ നല്ലതെന്താണോ അത് സ്വീകരിച്ചാല്‍ നാളെ പരലോകത്ത് നന്മയുണ്ടാകും , മോക്ഷമുണ്ടാകും ; ഇല്ലെങ്കില്‍ ദയനീയമായിരിക്കും നമ്മുടെ അവസ്ഥ. ദീനില്‍ ബിദ്അത്തുകള്‍ കൊണ്ടുവന്നവരെ നാളെ പരലോകത്ത് ഹൌളുല്‍ കൌസറില്‍ നിന്ന് നബി () അവരെ ആട്ടിയോടിക്കും എന്ന് ഓര്‍ക്കുക.  സത്യം മനസ്സിലായതിനുശേഷവും അതിനെ നിഷേതിക്കുന്നത് വലിയ കുറ്റം തന്നെ. ഇസ്ലാം മതത്തില്‍ പൌരോഹിത്യം തീരെ ഇല്ല. പണ്ഡിതന്‍മാര്‍ പറയുന്ന കാര്യങ്ങള്‍ പ്രമാനങ്ങളോട് യോജിക്കുന്നെങ്കില്‍ മാത്രമെ നമ്മള്‍ സ്വീകരിക്കേണ്ടതുള്ളൂ. മത കാര്യങ്ങളായി എല്ലാവരും പറയുന്നത്  കണ്ണടച്ച് നമ്മള്‍ വിശ്വസിക്കരുത്. നമ്മള്‍ വിഷയങ്ങള്‍ പഠിചു ഉള്‍കൊള്ളുക. അല്ലാഹു തആലാ അനുഗ്രഹിക്കട്ടെ. ആമീന്‍.

ഈ സി.ഡി.കള്‍ കേള്‍ക്കുക

ഈ  പോസ്റ്ററുകള്‍ വായിക്കുക

'നീ എന്താ ഓണം ആഘോഷിക്കാത്തത്?'



അടിസ്ഥാനപരമായി മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്നത്‌ അവന്റെ വിശ്വാസമാണ്. വിശ്വാസം പോലെ അന്ധവിശ്വാസവുമുണ്ട്. പ്രമാണങ്ങളുടെ (വേദങ്ങളുടെ) പിന്തുണയുള്ളതിനെ നമ്മള്‍ വിശ്വാസം എന്നും അവയുടെ പിന്തുണയില്ലാത്തതിനെ അന്ധവിശ്വാസമെന്നും വിളിക്കുന്നു. ഒരു യഥാര്‍ത്ഥ മുസ്‌ലിം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ഉള്‍കൊണ്ട് ജീവിക്കുന്നവനാണ്. അതുപോലെ യഥാര്‍ത്ഥ ഹിന്ദു ഹൈന്ദവ വേദങ്ങള്‍ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവനാണ്. അതുപോലെ ബൈബിള്‍ അനുസരിച്ച് ജീവിതം ക്രമീകരിക്കുന്നവരെ നമുക്ക്‌ യഥാര്‍ത്ഥ ക്രിസ്തുമത വിശ്വാസി എന്നും വിളിക്കാം.

  • മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ ജാറങ്ങള്‍ കെട്ടി ഉയര്‍ത്തി അവിടെ പോകുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യാറുണ്ട്. പക്ഷെ ഞാന്‍  അത്തരം ആചാരങ്ങളില്‍ പങ്കെടുക്കാറില്ല. അവിടെ വിളമ്പുന്ന ഭക്ഷണവും ഞാന്‍ കഴിക്കാറില്ല. 
  • നബി ദിനം കൊണ്ടാടുന്നവരും അത് ഇസ്ലാമികളാണെന്നു പറയുന്നു. പക്ഷെ ഞാന്‍ അതിലും പങ്കെടുക്കാറില്ല. അവര്‍ തരുന്ന ഭക്ഷണം കഴിക്കുകയുമില്ല. 
  • മരിച്ചവരുടെ പേരില്‍ വര്‍ഷം തോറും ചില മുസ്ലിംകള്‍ ആണ്ട് നേര്‍ച്ചകള്‍ നടത്തുകയും അന്ന് പ്രത്യേക ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുകയും ചെയ്യുന്നു. ഞാന്‍ അതിലും പങ്കെടുക്കാറില്ല.

ഇവയിലൊക്കെ പങ്കെടുക്കാത്ത അതേ കാരണം കൊണ്ടാണ് ഓണവും ക്രിസ്തുമസും ബര്‍ത്ത് ഡേയും ന്യൂ ഇയരും ഞാന്‍ ആഘോഷിക്കാത്തത്.  അതുപോലെ തന്നെയാണ് അമ്പലങ്ങളില്‍ നിന്ന് പൂജിച്ച കൊണ്ട് വരുന്ന അരവണപായസവും മറ്റും. മുകളില്‍ മുസ്ലിംകള്‍ ചെയ്യാറുള്ള ചില അനാചാരങ്ങളെക്കുരിച്ചു (ജാറം, ആണ്ട്, നബി ദിനം,...) പറഞ്ഞു. അവയൊന്നും ഇസ്ലാം  പഠിപ്പിച്ചതല്ല. തീറ്റകക്കൊതിയന്മാരായ ആളുകള്‍ മതത്തിന്റെ പേരില്‍ കെട്ടി ഉണ്ടാക്കിയവയാണ് ഈ കാര്യങ്ങള്‍. അവയില്‍ പലതും ബിദ്അത്തുകളും ശിര്‍ക്കുമായ (ദൈവം ഏകാണാനെന്ന വിശ്വാസത്തിനു തടസ്സം വരുത്തുന്ന)   കാര്യങ്ങളാണ്. അവ ഇസ്ലാമിന്റെ പേരില്‍ നടത്തിയത് കൊണ്ട് മാത്രം അത് ഇസ്ലാമികമാകുന്നില്ല. മുസ്ലിം സമുദായത്തില്‍ പെട്ട ചിലര്‍ മദ്യം കഴിക്കാറുണ്ട് എന്ന് കരുതി ഇസ്ലാം മദ്യം അനുവദിച്ചിട്ടുണ്ട് എന്നാണോ അതിനര്‍ത്ഥം!!! ഇസ്ലാമില്‍ മതകാര്യമാണെങ്കില്‍ അവ തീര്‍ച്ചയായും ഖുര്‍ആനിലോ നബി വചനങ്ങളിലോ ഉണ്ടാകണം.  അതല്ലാതെ നാട്ടിലെ മുസ്ലിം ചെയ്യുന്നത് ഏട്ടില്‍ ഉണ്ടായികൊള്ളണമെന്നില്ല. ഏട്ടില്‍ ഉള്ളതനുസരിച്ചാണ് യഥാര്‍ത്ഥത്തില്‍ അവര്‍ ജീവിക്കേണ്ടിയിരുന്നത്. പക്ഷെ പലരും അങ്ങനെയല്ല എന്ന് മാത്രം.

  • ശബരിമലയിലേക്ക് പോകുന്ന ഹൈന്ദവ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. തന്‍റെ അയല്‍വാസിയായ ഉറ്റ സുഹൃത്തിന്റെ സല്‍ക്കാരമാണെങ്കിലും ആ സമയങ്ങളില്‍ അവര്‍ അന്യമതസ്തരായ സുഹൃത്തുക്കളുടെ വീടുകളില്‍ ചെന്ന് അവിടം ഒരുക്കിയ മാംസാഹാരം കഴിക്കുകയില്ല. 
  • യഥാര്‍ത്ഥ ബ്രാഹ്മണര്‍ മാംസം ഭക്ഷിക്കാറില്ല? അവരെ കോഴി ബിരിയാണി കഴിക്കാന്‍ വിളിച്ചാല്‍ അവനെന്തു പറയും? എന്റെ പ്രിയ സുഹുര്‍ത്തുക്കളല്ലെ, കോഴി ബിരിയാണിയല്ലേ, കഴിച്ചേക്കാം എന്നോ?
  • സൌഹൃതത്തിന്റെ പേരില്‍ ഒരു യഥാര്‍ത്ഥ മുസ്ലിമും മദ്യം കഴിക്കുകയില്ല, അവ വിളമ്പുന്ന സദസ്സുകളില്‍ പോലും അവര്‍ പങ്കെടുക്കില്ല. അത് ഏത് ഉയര്‍ന്ന വ്യക്തിയുടെ വിരുന്നാണെങ്കിലും.

ഇതൊക്കെ തീവ്രവാതമാണോ? അവര്‍ക്ക് അവരെ ക്ഷണിച്ച സുഹൃത്തിനെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാണോ? ഒരിക്കലുമല്ല, അതൊക്കെയും അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അവരുടെ വിശ്വാസത്തെ മറ്റുമതസ്ഥര്‍ അവര്‍ക്ക് അനുവദിച്ചുകൊടുത്തെ തീരൂ. അവരുടെ ആചാരാനുഷ്ടാനങ്ങളെ കളിയാക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരല്ല അവരുടെ നല്ല സുഹുര്‍ത്തുക്കള്‍. മറ്റു മതങ്ങളുടെ അനുഷ്ടാനങ്ങളെ വിമര്‍ശിക്കുകയല്ല വേണ്ടത്. അവരുടെ വിശ്വാസങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ അവരെ അനുവദിക്കുകയാണ് വേണ്ടത്‌.  അപ്പോയാണ് പരസ്പരം സ്നേഹമുണ്ടാകുന്നത്, ആദരവുണ്ടാകുന്നത്. അതല്ലാതെ അവരുടെ വിശ്വാസങ്ങള്‍ ശെരിയല്ല എന്ന് പറഞ്ഞു എതിര്‍ക്കുന്നതാണ് യഥാര്‍ത്തത്തില്‍ തീവ്രവാദം!! 

വ്യത്യസ്ത മതങ്ങളും ആദര്‍ശങ്ങളുമാണെങ്കിലും ഭാരതത്തില്‍ ഒരു ഒരുമയുണ്ട് – “Unity in diversity”.  അതാണ്‌ നമ്മുടെ രാജ്യത്തിന്‍റെ മഹത്വം. എല്ലാവരും എല്ലാ മതസ്തരുടെയും ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം ഒരുമിച്ച് കൈകോര്‍ത്തു പിടിച്ച് ചെയ്യുകയാണെങ്കില്‍ പിന്നെ വൈവിധ്യം എവിടെ. നാനാര്‍ത്ഥത്തിലുള്ള ഏകത്വം എവിടെ?

ഇസ്‌ലാം ഏകദൈവാരാധനയില്‍ ഉയര്‍ത്തപ്പെട്ട മതമാണ്‌. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഏകദൈവാരാധന മനസ്സിലാക്കിയെങ്കിലെ എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ ഓണം ആഘോഷിക്കാത്തതും അത്തരം കാര്യങ്ങളോട് സഹകരിക്കാതിരിക്കുന്നതും എന്ന് മനസ്സിലാകൂ.

  • ദൈവം ഏകനാണ്. എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനുമാണ്. അവന്‍ ജനിച്ചവനല്ല, ജനിപ്പിച്ചവനുമല്ല (അവനു പുത്രന്മാരോ പുത്രിമാരോ ഇല്ല). അവനു തുല്യനായി ആരും തന്നെ ഇല്ല.” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം 114) 
ഇവിടെ സൂചിപ്പിച്ചതില്‍ ഏതെങ്കിലും ഒരു കാര്യം ദൈവത്തിലേക്കല്ലാതെ മറ്റു ഏതു സൃഷ്ടികളിലേക്ക് ചേര്‍ത്തിപ്പറയുന്നതിനെയും അപ്രകാരം വിശ്വസിക്കുന്നതിനെയും ശിര്‍ക്ക് (പങ്കുചേര്‍ക്കല്‍) എന്നാണു ഇസ്ലാം പരിചയപ്പെടുത്തുന്നത്. ജീവിതത്തില്‍ ശിര്‍ക്കിന്റെ ചെറിയ അംശം വന്നു കഴിഞ്ഞാല്‍ അവന്റെ സങ്കേതം നരകമാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഈ അധ്യാപനങ്ങള്‍ക്കെതിരായി വരുന്ന ഒരു കാര്യത്തോടും ഒരു മുസ്ലിം രാജിയാകാത്തതിന്റെ കാരണമിതാണ്‌. വിശുദ്ധ ഖുര്‍ആന്‍ ദൈവത്തിന്റെ സംസാരമാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. അത് പ്രവാചകനായ മുഹമ്മദ്‌ (സ) ക്കാണ് ദൈവം അവതരിപ്പിച്ചത്. മുസ്ലിംകള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും മാതൃകാപുരുഷനായി കാണുന്ന ആളാണ്‌ മുഹമ്മദ്‌ നബി(സ). ദൈവം നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. എന്നിട്ടും അദ്ദേഹത്തോട് പോലും ദൈവം പറഞ്ഞത് കാണുക.
  • അല്ലാഹുവിനു നീ (മുഹമ്മദ്‌ നബി) പങ്കാളികളെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ (നരകത്തില്‍) ആകുകയും ചെയ്യും” (വിശുദ്ധ ഖുര്‍ആന്‍: അദ്ധ്യായം സുമര്‍ 65)

ദൈവത്തില്‍ പങ്കുചെര്‍ക്കുന്നവരുടെ മതാഘോഷങ്ങളില്‍ പങ്കെടുക്കുന്നത് മുസ്ലിംകള്‍ക്ക് മതപരമായി വിലക്കപ്പെട്ട കാര്യമാണ്. എന്നാല്‍ അവരുടെ വിവാഹം പോലുള്ള കാര്യങ്ങള്‍ക്കും മറ്റു അവസരങ്ങളിലും അവരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല. അത്തരം അവസരങ്ങളില്‍ ബന്ധങ്ങള്‍ വേണം താനും.

  • നബി(സ)യുടെ കാലത്ത് ഒരാള്‍ ബുവാന എന്ന സ്ഥലത്തു വെച്ച് ബലിയറുക്കാന്‍ നേര്‍ച്ച നേരുകയുണ്ടായി. ബുവാനയില്‍ വെച്ച് ഒരു ഒട്ടകത്തെ അറുക്കാന്‍ താന്‍ നേര്‍ച്ചയാക്കിയ കാര്യം അയാള്‍ നബി (സ)യെ അറിയിച്ചു. നബി(സ) അപ്പോള്‍ സ്വഹാബികളോട് ചോദിച്ചു: ‘ബുവാന എന്ന പ്രദേശത്ത് ജാഹിലിയ്യാ കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വല്ല ബിംബവും ഉണ്ടായിരുന്നൊ?’ സ്വഹാബികള്‍ പറഞ്ഞു: ഇല്ല. നബി(സ) വീണ്ടും ചോദിച്ചു: ‘ബിംബാരാധകരുടെ വല്ല ആഘോഷവും അവിടെ വെച്ച് നടന്നിരുന്നൊ? അവര്‍ പറഞ്ഞു: ഇല്ല. അപ്പോള്‍ നബി(സ) ആ വ്യക്തിയോട് പറഞ്ഞു: ‘നീ നിന്റെ നേര്‍ച്ച നിറവേറ്റി കൊള്ളുക. അല്ലാഹുവിനെ ധിക്കരിക്കുന്നതോ, മനുഷ്യന്റെ അധീനതയില്‍പ്പെടാത്തതൊ ആയ നേര്‍ച്ചകളാണ് പാലിക്കേണ്ടതില്ലാത്തത്.” (സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 3313)

ഏകനായ ദൈവത്തിനെ നേര്‍ച്ചകള്‍ നല്‍കാന്‍ പാടുള്ളൂ. ദൈവത്തിനു ഒരു കാര്യം നേര്‍ച്ച നേര്‍ന്നാല്‍ അത് നിറവേറ്റല്‍ ആ വ്യക്തിയുടെ മേല്‍  നിര്‍ബന്ധമാണ്. എന്നാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട നേര്‍ച്ചപോലും മറ്റു മതാഘോഷങ്ങള്‍ നടക്കുന്നിടത്ത് വെച്ച് ചെയ്യരുത് എന്നാണ് മുകളിലെ ഹദീസിലൂടെ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. എത്ര കൃത്യമാണ് നബി(സ)യുടെ ഉപദേശം. ആ പ്രദേശത്ത് ബിംബാരാധകരുടെ ആഘോഷം ഇപ്പോഴുണ്ടോ എന്നല്ല നബി(സ) അന്വേഷിച്ചത്, മറിച്ച് മുന്‍കാലങ്ങളില്‍ അവരുടെ വല്ല ആഘോഷവും നടന്നിരുന്നോ എന്നതാണ്. കാര്യത്തിന്റെ ഗൌരവം ഇതില്‍ നിന്ന് തന്നെ മനസ്സിലാകും.


മഹാബലിയെന്ന കേരള രാജാവിന്റെ നീതി പൂര്‍ണമായ ഭരണവും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും ഓരോ വര്‍ഷത്തെയും തിരിച്ചുവരവും ഐതിഹ്യമോ സാങ്കല്‍പ്പിക കഥയോ ആവാം. എന്നാല്‍, ഇതിലടങ്ങിയ വിശ്വാസം പാരമ്പര്യ ബഹുദൈവ വിശ്വാസത്തില്‍ അതിഷ്ടിതമാണ്. മരിച്ചവര്‍ക്ക് ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ സാധ്യമേ അല്ല. മഹാബലി ഓരോ വര്‍ഷവം തിരുവോണ നാളില്‍ പ്രജകളെ കാണാന്‍ വരും എന്ന് പറയുമ്പോള്‍ മരിച്ചവര്‍ തിരിച്ചുവരുമെന്നും ഈ ലോക കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്ക് സാധിക്കുമേന്നുമുള്ള ആശയമാണ് ഓണാഘോഷത്തിലൂടെ പ്രചരിക്കപെടുന്നത്. (ഇത് അഗീകരിച്ചാലും ഇല്ലെങ്കിലും വാസ്തവം അതാണ്‌). ഈ വിശ്വാസം ശിര്‍ക്ക്‌ (ദൈവത്തിന്റെ നാമ ഗുണ വിശേഷണങ്ങളുടെ ഏകത്വത്തില്‍ പങ്കുചേര്‍ക്കല്‍) ആണ്.

പിന്നെ ഓണം കേരളത്തിന്റെ ദേശീയ ഉത്സവമാണെന്നാണ് ചിലര്‍ പറയാറുള്ളത്. കെ.ഇ.എന്‍ എഴുതിയ ഉത്സവങ്ങളുടെ വ്യാകരണം എന്നാ കൃതിയില്‍ ഇപ്രകാരം കാണാം - “ഓണം കേരളത്തിന്റെ ദേശീയ ഉത്സവമെന്നാണ് എല്ലാവരും പറയുന്നത്. ഇത് ശുദ്ധ നുണയാണ്. കാരണം ആര്യന്മാര്‍ പറയുന്ന കഥ പരിശോധിച്ചാല്‍, ഓണാഘോഷം തികച്ചും ഹിന്ദുക്കളുടെത് മാത്രമാണെന്ന് കാണാം. ബഹുഭൂരിപക്ഷം വരുന്ന തീയനും പുലയനും പറയനും ആശാരിയും മൂശാരിയും തട്ടാനും കൊല്ലനും വാങ്ങാനും ക്രിസ്ത്യാനിയും മുസ്ലിമും മറ്റും ആഹിന്ദുക്കളാണ്. ചെറു ന്യൂനപക്ഷം വരുന്ന ഹിന്ദുക്കളുടെ ആഘോഷം എങ്ങനെയാണ് ദേശീയാഘോഷമാകുന്നത്.? അത് ഭീകരവാതമല്ലെ? വിശേഷിച്ച് ഈ മണ്ണിന്റെ മക്കളെ അടിമകളാക്കിയതിന്ടെ ചരിത്രം പറയുന്ന ഓണാഘോഷം എങ്ങനെയാണ് അടിമകളാക്കപ്പെട്ടവരുടെയും ആഘോഷമാകുക? ഏതാനും അഹിന്ദുക്കള്‍ കാര്യമറിയാതെ സവര്ന്നരെ ഓണാഘോഷത്തില്‍ അനുകരിക്കുന്നു എന്ന് കരുതി, ഓണം കേരളത്തിന്റെ ദേശീയ ഉല്‍സവമാകുന്നതെങ്ങനെ?” (ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും

- പ്രീംറോസ് )

ഓണാഘോഷത്തിന്റെ ഭാഗമായി കാണാറുള്ള ആഘോഷമാണ് തൃക്കാക്കരയപ്പനെ വണങ്ങുക എന്നത്. ഇത് ബഹുദൈവാരാധന തന്നെയാണ്. മുന്‍കാലങ്ങളില്‍ ബഹുദൈവാരാതകരുടെ ആഘോഷം നടന്നിരുന്ന സ്ഥലത്ത് വെച്ചുപോലും നേര്‍ച്ച ചെയ്യരുതെന്ന്‍ പഠിപ്പിക്കപ്പെട്ട മുസ്ലിംകള്‍ ഓണം പോലുള്ള ബഹുദൈവാരാധനയില്‍ അതിഷ്ടിതമായ ആഘോഷങ്ങളില്‍ എങ്ങനെയാണ് പങ്കെടുക്കാന്‍ സാധിക്കുക? നബി(സ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം). നബി(സ) യുടെ ഒരു പ്രവചനം യാഥാര്‍ത്യമാകുന്നത് നമുക്ക്‌ കാണാം - "നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും. ചാണിന് ചാണായും മുഴത്തിന് മുഴമായും. എത്രത്തോളമെന്നാൽ അവർ ഒരു ഉടുമ്പിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചിരുന്നതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരെ, മുൻഗാമികളെ ന്നാൽ ജൂത ക്രൈസ്തവരാണോ വിവക്ഷ എന്ന് ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു "അവരല്ലാതെ പിന്നെ ആര്?’’(ബുഖാരി)

 
എന്തിനാണ് അന്യ മതസ്ഥരുടെ ആചാരാനാചാരങ്ങലുമായി നമ്മള്‍ കൈകോര്‍ത്തു നടക്കുന്നത്. അത് മത സൌഹാര്‍ദ്ദത്തിനാണത്രെ!! ഇത് മതസൌഹാര്‍ദ്ദമല്ല, മറിച്ചു മതലയനമാണ്. മത സൌഹാര്‍ദ്ദമല്ല, മനുഷ്യ സൌഹാര്‍ദ്ദമാന് വേണ്ടത്. നാനാ ജാതി മതസ്ഥര്‍ വളരെ സൌഹാര്‍ദ്ദത്തോടെ തിങ്ങിത്താമസിക്കുന്ന കേരളീയ സാഹചര്യങ്ങളില്‍ നമ്മള്‍ പരസ്പരം സൌഹാര്‍ദ്ദം സ്ഥാപിക്കേണ്ടത് അന്യമതക്കാരുടെ വിശ്വാസങ്ങള്‍ പരസ്പരം സ്വീകരിച്ചിട്ടല്ല. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നന്മകളില്‍ സഹകരിച്ച് സുഹൃത്തുക്കളായി ജീവിക്കാന്‍ നമുക്ക്  സാധിക്കുന്നതാണ് . അങ്ങിനെ നമ്മളൊക്കെ സഹകരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍ക്കാരുടെ വിവാഹം , മരണം രോഗം, സല്‍ക്കാരങ്ങള്‍ എന്നിങ്ങനെ അവരുടെ ഒക്കെ സുഖ ദുഖങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാവുന്നു. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു . അതല്ലാതെ ബഹുദൈവാരാധനയില്‍  അധിഷ്ഠിതമായ ഒരാഘോഷത്തില്‍ സഹകരിച്ചു കൊണ്ട്, അതാണ് മത സൌഹാര്‍ദ്ദം എന്ന് പറഞ്ഞു അഭിനയിക്കാന്‍ എനിക്കാവില്ല. 

ഇന്ന് ഓണ നാളില്‍ മുസ്ലിംകള്‍ എന്ന് പറയുന്നവര്‍ പോലും ബഹുദൈവാരാധന അറിഞ്ഞോ അറിയാതെയോ അതിനെ പ്രോല്‍സാഹിപ്പിക്കുവോണം സാങ്കല്‍പ്പിക കഥാപാത്രങ്ങളെയും മറ്റും ചിത്രങ്ങള്‍ വരക്കുകയും അവരെ അനുകരിച്ചു മാവേലിയെപ്പോലെയുള്ളവരുടെ രൂപം നിര്‍മ്മിക്കുകയും വേഷം അണിയുകയും ചെയ്യുന്നു! മാവേലിയുടെ വരവ് പ്രതീക്ഷിച്ച് പൂക്കളം ഒരുക്കുന്നു. ജീവനുള്ളവയുടെ ചിത്രം വരക്കുന്നത് നിരോധിച്ച മതമാണ്‌ ഇസ്ലാം. അവരാണ് ബഹുദൈവാരാധനയുടെ പ്രതീകങ്ങളെ നമുക്ക് മുന്നില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അപകടം തന്നെ! നമുക്ക് വേണ്ടത് ആത്മാര്‍ഥമായി മനുഷ്യരെ തമ്മിലടുപ്പിക്കുന്ന നിഷ്കളങ്കമായ മനുഷ്യ സൌഹാര്‍ദ്ധമാണ് . അതല്ലാതെ മതമൂല്യങ്ങളെയും വിശ്വാസത്തെയും തച്ചുടക്കുന്ന മത സൌഹാര്‍ദ്ദമല്ല.

“നബി(സ) മദീനയിലേക്ക് വന്നപ്പോള്‍, അവിടെയുള്ള മുസ്ലിംകള്‍ രണ്ടു ആഘോഷ ദിവസങ്ങളില്‍ കളിവിനോദങ്ങളിലേര്‍പ്പെടുന്നത് കണ്ടു. എന്താണ് ഈ രണ്ടു ദിവസങ്ങളുടെ പ്രത്യേകത എന്ന് നബി(സ) ചോദിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ‘ജാഹിലിയ്യാ കാലത്ത് ഞങ്ങള്‍ ആഘോഷിക്കാറുള്ള രണ്ട് ദിവസങ്ങളാണത്.’ അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘ആ രണ്ട് ദിവസങ്ങള്‍ക്ക് പകരമായി ഉത്തമമായ രണ്ട് ദിനങ്ങളെ അല്ലാഹു നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്നു; ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്.” (സ്വഹീഹ്: അല്‍ബാനി തന്റെ സ്വഹീഹ് അബൂദാവൂദില്‍. നമ്പര്‍. 1134)

മുസ്ലിംകള്‍ക്ക് ആഘോഷമായി രണ്ടു പെരുന്നാളുകളാണ് നിശ്ചയിക്കപ്പെട്ടത്. നബി(സ) യുടെ കാലഘട്ടങ്ങളിലും അന്യമതസ്ഥര്‍ അവരുടെ ഉത്സവങ്ങള്‍ കൊണ്ടാടിയിരുന്നു. എന്നിരുന്നിട്ടും നബി(സ) അവരുടെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും നല്ല നീതിമാനായ ഭരണാധികാരി മുഹമ്മദ്‌ നബി(സ)യാണെന്ന് Michael H Hart തന്റെ “The 100 Most influential people in history“ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍  ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത് മുഹമ്മദ്‌ നബി(സ)ക്കാണ്.(കാരണമറിയാന്‍
The 100: A Ranking of the most influencial persons in history )


പ്രവാചകന്‍ (സ) പഠിപ്പിച്ച ഒരു കാര്യവും തീവ്രവാതമല്ല. അവ പഠിക്കാത്തത് കൊണ്ടാണ്. ഇന്ന് കാണുന്ന മുസ്ലിംകളെ നോക്കി ഇസ്ലാമിനെ പഠിക്കരുത്. മതങ്ങളെ അറിയണമെങ്കില്‍ അതാത് മതങ്ങളുടെ വേദഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്നാണു നോക്കേണ്ടത്. കാരണം ഇന്ന് കാണുന്ന പല ഹിന്ദുക്കളും യഥാര്‍ത്ഥ ഹിന്ദുവല്ല, കാരണം അവര്‍ അവരുടെ വേദഗ്രന്ഥം പഠിക്കാറുമില്ല അതനുസരിച്ച് ജീവിക്കാറുമില്ല. അതുപോലെ തന്നെയാണ് പല മുസ്ലിംകളുടെയും കഥ. അവര്‍ മുസ്ലിംകള്‍ ആണെന്ന് പറയും, എന്നാല്‍ വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കില്ല, അതനുസരിച്ച് പ്രവര്‍ത്തിക്കുകയുമില്ല. ഇസ്ലാം വിരോധിച്ച അന്യമതാഘോഷങ്ങളില്‍ പങ്കെടുക്കുന്ന 'മുസ്ലിംകളെ' നോക്കി വേദം പഠിക്കുന്നവര്‍ ചെയ്യുന്നത് ശെരിയല്ല എന്ന് പറയുന്നത് ശെരിയല്ല. മതാഘോഷങ്ങള്‍ അല്ലാത്ത വീട് കൂടലുകള്‍, സ്നേഹക്കൂട്ടങ്ങള്‍, സല്‍ക്കാരങ്ങള്‍, കല്യാണങ്ങള്‍,.. എന്നിവയില്‍ പങ്കെടുക്കുമ്പോള്‍ സ്നേഹബന്ധങ്ങള്‍ വളരും. അത് പോലെ മറ്റു മതവിശ്വാസങ്ങളെ നമ്മള്‍ താഴ്ത്തി കാണാന്‍ പാടില്ല. നോമ്പ് നോല്‍കുന്ന ഹിന്ദു നമ്മുടെ വീട്ടില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിക്കില്ല എന്നത് കൊണ്ട് അവന്‍ ചീത്തയല്ല. അവന്‍ നല്ലവനാണ്. കാരണം അവന്റെ ജീവിതത്തെ നയിക്കുന്നത് അവന്റെ മതവിശ്വാസമാണ്. 

അത് പോലെ തന്നെ ഒരു മുസ്‌ലിം ഒണാഘോഷങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് അവന്‍ ചീത്തയല്ല, നല്ലവനാണ്. ഇതൊക്കെ മനസ്സിലാക്കി മതഗ്രന്ഥങ്ങള്‍ അനുസരിച്ച്  ജീവിക്കുന്നവരെ ഓണാഘോഷ പരിപാടികള്‍ക്ക് വിളിക്കാതിരിക്കുന്നതാണ് ശെരിയായ രീതി. കാരണം നമ്മുടെ സുഹുര്‍ത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മള്‍ പങ്കെടുക്കില്ല എന്ന് പറയുമ്പോള്‍ അവര്‍ക്കെന്ന പോലെ നമുക്കും വേദനയുണ്ടാകാറുണ്ട്. ഓണത്തിന് പങ്കെടുത്തില്ലെങ്കിലും എല്ലാവരോടും സ്നേഹമല്ലാതെ ഒരിക്കലും വെറുപ്പ്‌ ഉണ്ടാകാറില്ല. 

അവരില്‍ നിന്ന് നമ്മള്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം അവര്‍ക്ക് പറഞ്ഞു കൊടുക്കണം. അതിലൂടെ ബഹുദൈവാരാധനായുടെ പ്രശ്നങ്ങളും അവയില്‍ മരണമാടഞ്ഞാലുള്ള വരും വരായ്കളും അവരെ ബോധ്യപ്പെടുത്തണം. 

യഥാര്‍തത്തില്‍ ബഹു ദൈവാരാധനയോടുള്ള നമ്മുടെ നിലപാടാണ് ഇത്തരം വിഷയങ്ങളില്‍ പ്രതിഫലിക്കുന്നത്.


Reference:
Abdul Jabbaar Madeeni
ഓണം: ആഘോഷത്തിന്റെ മതവും ദേശീയതെയും - പ്രീംറോസ് 



Related article:
ബഹുദൈവാരാധകരുടെ ആഘോഷ ദിനത്തില്‍ അവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കാമോ?