സ്വര്‍ഗത്തില്‍ ഒരു വീട് വേണോ?


സ്വര്‍ഗ്ഗത്തില്‍ ഒരു വീട് ലഭിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. സ്വര്‍ഗത്തിലെ വീടുകളെക്കുറിച്ചും മണിമാളികകളെക്കുറിച്ചുമെല്ലാം വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും ഒത്തിരി സംസാരിക്കുന്നുണ്ട്.

لَكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ غُرَف ٌ مِنْ فَوْقِهَا غُرَف ٌ 
 مَبْنِيَّة ٌ تَجْرِي مِنْ تَحْتِهَا الأَنْهَارُ

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചവരാരോ അവര്‍ക്കാണ്‌ മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. (സൂ: സുമര്‍ 20)

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُمْ مِنَ الْجَنَّةِ 
غُرَفا ً تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا  
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത്‌ കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. (സൂ:അങ്കബൂത്ത് 58)

സ്വര്‍ഗത്തില്‍ വീട് ലഭിക്കുമെന്ന സന്തോഷ വാര്‍ത്ത ലഭിച്ചവര്‍ 

1. ഫിര്‍ഔനിന്റെ ഭാര്യ ആസ്യ(റ) 

അവര്‍ പ്രാര്‍ത്ഥിച്ച ഒരു പ്രാര്‍ത്ഥന വിശുദ്ധ ഖുര്‍ആനില്‍ കാണാം.

وَضَرَبَ اللَّهُ مَثَلا ً لِلَّذِينَ آمَنُوا اِمْرَأَةَ فِرْعَوْنَ إِذْ قَالَتْ
 رَبِّ ابْنِ لِي عِنْدَكَ بَيْتا ً فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ
 وَعَمَلِه ِِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ

സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: "എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ" (സൂ:തഹ് രീം 11)

2. ഖദീജ (റ)

عَنْ عَائِشَةَ، قَالَتْ مَا غِرْتُ عَلَى امْرَأَةٍ قَطُّ مَا غِرْتُ
 عَلَى خَدِيجَةَ مِمَّا رَأَيْتُ مِنْ ذِكْرِ رَسُولِ اللَّهِ ـ ص ـ
 لَهَا وَلَقَدْ أَمَرَهُ رَبُّهُ أَنْ يُبَشِّرَهَا بِبَيْتٍ فِي الْجَنَّةِ
 مِنْ قَصَبٍ ‏.‏ يَعْنِي مِنْ ذَهَبٍ قَالَهُ ابْنُ مَاجَهْ

ആയിഷ്‌ (റ) പറയുന്നു: ഖദീജ (റ) യോടല്ലാതെ മറ്റാരോടും എനിക്ക് അസൂയ തോന്നിയിട്ടില്ല. കാരണം അത്രമാത്രം അല്ലാഹുവിന്റെ റസൂല്‍ (സ) അവരെ  സ്മരിക്കാറുണ്ടായിരുന്നു. അതുപോലെ അവര്‍ക്ക് ഖസബ് കൊണ്ട് നിര്‍മിച്ച ഒരു വീട് സ്വര്‍ഗത്തിലുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അദ്ദേഹത്തിന്റെ നാഥന്‍ അറിയിക്കുകയും ചെയ്തു. (ഇബ്ന്‍ മാജ - http://sunnah.com/urn/1263160)

3. ഉമര്‍ (റ)
 دَخَلْتُ الْجَنَّةَ فَرَأَيْتُ فِيهَا دَارًا أَوْ قَصْرًا فَقُلْتُ لِمَنْ
 هَذَا فَقَالُوا لِعُمَرَ بْنِ الْخَطَّابِ ‏.‏ فَأَرَدْتُ أَنْ أَدْخُلَ
 ‏.‏ فَذَكَرْتُ غَيْرَتَكَ
നബി(സ) പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അവിടെ ഒരു കൊട്ടാരം കണ്ടു. ഇതാര്‍ക്കു വേണ്ടിയാണെന്ന് ഞാന്‍ അന്വേഷിച്ചു. മലക്കുകള്‍ പറഞ്ഞു: ഉമര്‍ ഇബ്ന്‍ ഖത്താബിനാണ് എന്ന് മലക്കുകള്‍ പറഞ്ഞു. (ഇക്കാര്യം ഉമര്‍ (റ)യോട് നബി(സ) പറഞ്ഞു). "ഞാനതില്‍  പ്രവേശിക്കാനൊരുങ്ങി, നിന്റെ വികാരത്തെ കുറിച്ചു ചിന്തിച്ചപ്പോള്‍ ഞാന്‍ പിന്‍വാങ്ങി.". ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു: പ്രവാചകരെ അങ്ങയുടെ കാര്യത്തില്‍ ഞാന്‍ അസൂയപ്പെടുകയോ!!?" (മുസ്ലിം - http://www.sunnah.com/muslim/44/29)


നമുക്കും  സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കാന്‍

1. പള്ളി നിര്‍മിക്കുക


مَنْ بَنَى لِلَّهِ مَسْجِدًا بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ
"ആരെങ്കിലും  അല്ലാഹുവിനു വേണ്ടി ഒരു പള്ളി നിര്‍മിച്ചാല്‍ അല്ലാഹു അയാള്‍ക്ക്‌ അതുപോലുള്ള ഒരു വീട് സ്വര്‍ഗത്തില്‍  പകരം നല്‍കും." (തിര്‍മിദി - http://sunnah.com/tirmidhi/2/170)

2. പന്ത്രണ്ട് റകാഅത്ത് റവാത്തിബ് നമസ്കാരങ്ങള്‍ നിര്‍വഹിക്കുക

مَنْ ثَابَرَ عَلَى ثِنْتَىْ عَشْرَةَ رَكْعَةً مِنَ السُّنَّةِ بَنَى اللَّهُ لَهُ 
بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ
 بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ 
الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ

"സ്ഥിരമായി പന്ത്രണ്ട് റകാഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്കു അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും. ളുഹര്‍നു മുന്‍പ്‌ നാലു റകാഅത്ത്, ശേഷം രണ്ടു; മഗ്രിബിനും ഇശാക്കും ശേഷം രണ്ടു വീതം; സുബഹിക്ക് മുന്‍പ്‌ രണ്ടും." (ഇബ്നുമാജ - http://sunnah.com/urn/1311930)

3. സല്‍സ്വഭാവമുള്ളവരാകുക
4. ന്യായും സ്വന്തം ഭാഗത്താണെങ്കിലും തര്‍ക്കം ഉപേക്ഷിക്കുക
5. തമാശക്ക് പോലും കളവു പറയാതിരിക്കുക

 وعن أبى أمامه الباهلى رضي الله عنه قال‏:‏ قال رسول
 الله صلى الله عليه وسلم‏:‏ “أنا زعيم ببيت في ربض 
 الجنة لمن ترك المراء، وإن كان محقاً، وببيت في 
وسط الجنة لمن ترك الكذب، وإن كان مازحاً، وببيت
 في أعلى الجنة لمن حسن خلقه” ‏
(‏‏(‏حديث صحيح رواه أبو داود بإسناد صحيح

അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: "തന്റെ ഭാഗത്താണ് ശേരിയെങ്കില്‍ കൂടി തര്‍ക്കം ഉപേക്ഷിക്കുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു വീട് ഉറപ്പ്‌ തരുന്നു; തമാശക്ക് പോലും കളവു പറയാത്തവര്‍ക്ക് സ്വര്‍ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു; അതുപോലെ നല്ല സ്വഭാവ ഗുണങ്ങള്‍ ഉള്ളവര്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ ഉന്നതങ്ങളില്‍ ഒരു വീട് ലഭിക്കുമെന്നും ഞാന്‍ ഉറപ്പു തരുന്നു." (അബൂ ദാവൂദ്‌)

6. ചെറിയ മക്കള്‍ മരിക്കുമ്പോള്‍  അല്ലാഹുവെ സ്തുതിക്കുകയും അല്ലാഹുവിലേക്കാണ് മടക്കം എന്ന് പറയുകയും ചെയ്യുക

 

وعن أبي موسى الأشعري رضي الله عنه أن رسول الله
 صلى الله عليه وسلم قال‏:‏ ‏ "‏إذا مات ولد العبد قال
الله تعالى لملائكته‏:‏ قبضتم ولد عبدي‏؟‏ فَيقولون :
 نَعَمْ ، فيقول : قَبَضْتُمْ ثَمَرَةَ فُؤادِهِ ؟ فيقولون : نَعَمْ ، فيقول
 : فماذا قال عبدي‏؟‏ فيقولون‏:‏ حمدك واسترجع،
 فيقول الله تعالى‏:‏ ابنوا لعبدي بيتًا في الجنة، 
وسموه بيت الحمد‏"‏‏.‏ رواه الترمذي وقال حديث حسن‏.‏

 ഒരടിമയുടെ കുട്ടി മരണപ്പെട്ടാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും "എന്റെ അടിമയുടെ മകന്റെ ജീവന്‍ നിങ്ങള്‍ എടുത്തുവോ?". മലക്കുകള്‍ അതേ എന്ന് പറയും. അല്ലാഹു ചോദിക്കും "നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?". മലക്കുകള്‍ അതേ എന്ന് പറയും. അപ്പോള്‍ അല്ലാഹു ചോദിക്കും "എന്റെ അടിമ എങ്ങിനെയാണ് പ്രതികരിച്ചത്?". മലക്കുകള്‍ പറയും "അവന്‍ താങ്കളെ സ്തുതിക്കുകയും (ഇപ്രകാരം പറയുകയും ചെയ്തു - الحمد لله؛ إنّا لله وإنّا إليه راجِعون)". അപ്പോള്‍ അല്ലാഹു പറയും " എന്റെ അടിമക്ക് സ്വര്‍ഗത്തില്‍ ഒരു വീട് പണിയുക. അതിനെ 'ബൈത്തുല്‍ ഹംദ്' എന്ന് വിളിക്കുകയും ചെയ്യുക". (തിര്‍മിദി - http://sunnah.com/riyadussaliheen/14/3)

 
7. നല്ല വാക്കുകള്‍ സംസാരിക്കുക
8. മറ്റുള്ളവര്‍ക്ക്  ഭക്ഷണം നല്‍കുക
9. സ്ഥിരമായി നോമ്പ്‌ നോല്‍ക്കുക
10. രാത്രി നമസ്കാരം നിര്‍വഹിക്കുക

إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا
 مِنْ ظُهُورِهَا ‏"‏ ‏.‏ فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ‏"‏ لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ  

"തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം.". അല്ലാഹുവിന്റെ ദൂതരെ, അതാര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: "നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവരും, സ്ഥിരമായി നോമ്പ്‌ നോല്‍ക്കുന്നവരും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ്‌ നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാനത് ലഭിക്കുക." (തിര്‍മിദി - http://www.sunnah.com/urn/672870)

11. അങ്ങാടിയില്‍  പോകുമ്പോള്‍ പ്രാര്‍ത്ഥന ചൊല്ലുക*

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكُ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

 

No comments:

Post a Comment